ദുബായ്: ട്വന്റി- 20 ലോകകപ്പിലെ രണ്ടാം സെമിയില് പാക്കിസ്ഥാനെതിരേ ഓസ്ട്രേലിയക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് നാല് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. 67 റൺസെടുത്ത മുഹമ്മദ് റിസ്വാനും 55 റൺസെടുത്ത ഫഖർ സമാനും 39 റൺസെടുത്ത ബാബർ അസമുമാണ് പാക് ഇന്നിംഗ്സിന് നെടുംതൂണായത്.
ഓപ്പണർമാരായ റിസ്വാനും ബാബർ അസമും ചേർന്ന് ഓസീസ് ബൗളിംഗ് നിരയെ അടിച്ചു തകർത്തു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 39 റൺസെടുത്ത ബാബർ അസമിനെ ആദം സാംപ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് വന്ന ഫഖർ സമൻ പാക്കിസ്ഥാന്റെ സ്കോറിംഗ് വേഗത ഉയർത്തി. മിച്ചൽ സ്റ്റാർക്കാണു പിന്നീടു റിസ്വാനെ വീഴ്ത്തിയത്. പിന്നാലെ എത്തിയ് ആസിഫ് അലി (0) നേരിട്ട ആദ്യ പന്തിലും, ശുഐബ് മാലിക് (1) നേരിട്ട രണ്ടാം പന്തിലും പുറത്തായെങ്കിലും ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച സമൻ പാക്കിസ്ഥാനെ മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു.
ഓപ്പണർമാരായ റിസ്വാനും ബാബർ അസമും ചേർന്ന് ഓസീസ് ബൗളിംഗ് നിരയെ അടിച്ചു തകർത്തു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 39 റൺസെടുത്ത ബാബർ അസമിനെ ആദം സാംപ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് വന്ന ഫഖർ സമൻ പാക്കിസ്ഥാന്റെ സ്കോറിംഗ് വേഗത ഉയർത്തി. മിച്ചൽ സ്റ്റാർക്കാണു പിന്നീടു റിസ്വാനെ വീഴ്ത്തിയത്. പിന്നാലെ എത്തിയ് ആസിഫ് അലി (0) നേരിട്ട ആദ്യ പന്തിലും, ശുഐബ് മാലിക് (1) നേരിട്ട രണ്ടാം പന്തിലും പുറത്തായെങ്കിലും ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച സമൻ പാക്കിസ്ഥാനെ മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു.