ദുബായ്: ട്വന്റി-20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയ, പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. സൂപ്പര്‍ 12 ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ചു ജയങ്ങളോടെയാണ് പാക്കിസ്ഥാൻ സെമിയിലെത്തിയത്.
പാക്കിസ്ഥാന് മുഹമ്മദ് റിസ്വാനും നായകൻ ബാബർ അസമും ഇതുവരെ മികച്ച അടിത്തറയാണിട്ടത്. മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ആസിഫ് അലി എന്നിവരുടെ സംഭാവനയും നിർണായകം.
ബൗളിംഗിൽ ഷഹീൻ ഷാ അഫ്രീദി തുടക്കത്തിലേ വിക്കറ്റെടുത്ത് എതിരാളികളെ സമ്മർദത്തിലാക്കുകയാണ്. ഒപ്പം ഹാരീസ് റൗഫിന്റെ വേഗമേറിയ പന്തുകളും.
ഡേവിഡ് വാർണർ ഫോമിലെത്തിയത് ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറിയുമായി മിച്ചൽ മാർഷും ഫോമിലെത്തി.
ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് ത്രയം ഫോമിലാണ്. സ്പിന്നർ ആദം സാംപ മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്.
അതേസമയം, ചരിത്രം പാക്കിസ്ഥാന് എതിരാണ്. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെ പാക്കിസ്ഥാന് ഓസ്ട്രേലിയയെ തോൽപ്പിക്കാനായിട്ടില്ല.
ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. സൂപ്പര്‍ 12 ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ചു ജയങ്ങളോടെയാണ് പാക്കിസ്ഥാൻ സെമിയിലെത്തിയത്.
പാക്കിസ്ഥാന് മുഹമ്മദ് റിസ്വാനും നായകൻ ബാബർ അസമും ഇതുവരെ മികച്ച അടിത്തറയാണിട്ടത്. മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ആസിഫ് അലി എന്നിവരുടെ സംഭാവനയും നിർണായകം.
ബൗളിംഗിൽ ഷഹീൻ ഷാ അഫ്രീദി തുടക്കത്തിലേ വിക്കറ്റെടുത്ത് എതിരാളികളെ സമ്മർദത്തിലാക്കുകയാണ്. ഒപ്പം ഹാരീസ് റൗഫിന്റെ വേഗമേറിയ പന്തുകളും.
ഡേവിഡ് വാർണർ ഫോമിലെത്തിയത് ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറിയുമായി മിച്ചൽ മാർഷും ഫോമിലെത്തി.
ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് ത്രയം ഫോമിലാണ്. സ്പിന്നർ ആദം സാംപ മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്.
അതേസമയം, ചരിത്രം പാക്കിസ്ഥാന് എതിരാണ്. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെ പാക്കിസ്ഥാന് ഓസ്ട്രേലിയയെ തോൽപ്പിക്കാനായിട്ടില്ല.