+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേലുദ്യോഗസ്ഥനോട് വ്യക്തിവൈരാഗ്യം; സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു

കണ്ണൂർ: മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയിൽവേ പിരിച്ചു വിട്ടു. സിഗ്നൽവിഭാഗത്തിലെ രണ്ട് സാങ്കേതിക
മേലുദ്യോഗസ്ഥനോട് വ്യക്തിവൈരാഗ്യം; സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു
കണ്ണൂർ: മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ ജീവനക്കാരെ റെയിൽവേ പിരിച്ചു വിട്ടു. സിഗ്നൽവിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാർക്കെതിരെയാണ് നടപടി.

ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി സ്വദേശി ജിനേഷ് (33) എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ചതിനെത്തുടർന്ന് പറ്റിപ്പോയതാണ് എന്നതടക്കമുള്ള തള്ളിയതിനു ശേഷമാണ് റെയിൽവേ നടപടി സ്വീകരിച്ചത്. നടപടിയുടെ ആദ്യഭാഗമായി ഇരുവരെയും മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് മാറ്റിയിരുന്നു..

‌2021 മാർച്ച് 24-നാണ് സംഭവം നടന്നത്. ഫറോക്കിനും വെള്ളയിലിനുമിടയിൽ റെയിൽവേ പാളത്തിൽ അഞ്ചിടത്താണ് ഇവർ സിഗ്നൽബോക്സിലെ വയറുകൾ മുറിച്ചുമാറ്റിയത്. പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നലാക്കിവച്ചു.

സിഗ്നൽ തകരാറിലായതോടെ കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി. രണ്ടുമണിക്കൂർ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കിയത്. വിദഗ്ധപരിശീലനം നേടിയവർക്ക് മാത്രമേ സിഗ്നൽ കമ്പികൾ മുറിച്ചുമാറ്റാൻ കഴിയൂവെന്ന് ആർപിഎഫ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.‌

സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളും പ്രതികൾ ഈ വിഭാഗത്തിലെ ആൾക്കാർതന്നെ എന്നു മനസിലായി. കോഴിക്കോട് സീനിയർ സെക്ഷൻ എൻജിനീയറോടുള്ള വിരോധം തീർക്കാനാണ് സിഗ്നൽ മുറിച്ചതെന്ന് പ്രതികൾ അന്വേഷേണാദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു.

യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും മനപ്പൂർവം സിഗ്നൽ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ.
More in Latest News :