അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലിൽ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. വ്യാഴാഴ്ച നടക്കുന്ന ഓസ്ട്രേലിയ-പാക്കിസ്ഥാൻ മത്സരത്തിലെ വിജയിയെ 14ന് നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡ് നേരിടും.
അർധസെഞ്ചുറിയുമായി ഓപ്പണർ ഡാരിൽ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഓപ്പണറായി ഇറങ്ങിയ ഡാരിൽ മിച്ചൽ 47 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറും സഹിതം 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 38 പന്തിൽ 46 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഡെവോൺ കോൺവേ മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിൽ കിവീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. മാർട്ടിൻ ഗുപ്റ്റിൽ(4), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(5) എന്നിവർ വേഗം മടങ്ങി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിച്ചൽ-കോൺവേ സഖ്യമാണ് കിവീസിനെ കരകയറ്റിയത്. 13.2 ഓവറിൽ കോൺവേ പുറത്താക്കി ലിവിംഗ്സ്റ്റോൺ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇരുവരും 82 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്സ്(2) പെട്ടെന്ന് മടങ്ങി. കളി ഇംഗ്ലണ്ടിന് അനുകൂലമായി നീങ്ങവേ ക്രീസിൽ എത്തിയ ജിമ്മി നീഷാമാണ് മത്സരം കിവീസിന് അനുകൂലമാക്കി തിരിച്ചത്. 11 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത നീഷമിനെ 18-ാം ഓവറില്‍ ആദില്‍ റഷീദ് പുറത്താക്കി. എന്നാൽ ഒട്ടും പതറാതെ ബാറ്റ് ചെയ്ത മിച്ചൽ കിവീസിനെ വിജയത്തിൽ എത്തിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.37 പന്തിൽ രണ്ട് സിക്സും മൂന്നു ഫോറും സഹിതം 51 റൺസെടുത്ത് പുറത്താകാതെ നിന്ന മോയിൻ അലിയാണ് ടോപ് സ്കോറർ.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൺ റോയിക്ക് പകരം ഓപ്പണറായി എത്തിയ ജോണി ബെയർ സ്റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് തുടക്കം നഷ്ടപ്പെട്ടത്. 17 പന്തിൽ 13 റൺസെടുത്ത ബെയർസ്റ്റോയെ ആദം മിൽനെ പുറത്താക്കി. മറുവശത്ത് തകർത്തടിക്കാൻ തുടങ്ങിയ ജോസ് ബട്ലറെ ഇഷ് സോനിയും വീഴ്ത്തി. 24 പന്തിൽ 29 റൺസായിരുന്നു ബട്ലറിന്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മലാന്-മോയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ 63 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പതിനാറാം ഓവറിൽ മലാനെ പുറ ത്താക്കി ടീം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 42 റണ്‍സാണ് മലാൻ എടുത്തത്.
തുടർന്നെത്തിയ ലിയാം ലിവിസ്റ്റണൊപ്പം അലി ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. 10 പന്തിൽ 17 റൺസെടുത്ത ലിവിസ്റ്റൺ അവസാന ഓവറിലാണ് പുറത്തായത്.
അർധസെഞ്ചുറിയുമായി ഓപ്പണർ ഡാരിൽ മിച്ചലാണ് കിവീസ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഓപ്പണറായി ഇറങ്ങിയ ഡാരിൽ മിച്ചൽ 47 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറും സഹിതം 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 38 പന്തിൽ 46 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഡെവോൺ കോൺവേ മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിൽ കിവീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. മാർട്ടിൻ ഗുപ്റ്റിൽ(4), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(5) എന്നിവർ വേഗം മടങ്ങി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിച്ചൽ-കോൺവേ സഖ്യമാണ് കിവീസിനെ കരകയറ്റിയത്. 13.2 ഓവറിൽ കോൺവേ പുറത്താക്കി ലിവിംഗ്സ്റ്റോൺ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇരുവരും 82 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്സ്(2) പെട്ടെന്ന് മടങ്ങി. കളി ഇംഗ്ലണ്ടിന് അനുകൂലമായി നീങ്ങവേ ക്രീസിൽ എത്തിയ ജിമ്മി നീഷാമാണ് മത്സരം കിവീസിന് അനുകൂലമാക്കി തിരിച്ചത്. 11 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത നീഷമിനെ 18-ാം ഓവറില്‍ ആദില്‍ റഷീദ് പുറത്താക്കി. എന്നാൽ ഒട്ടും പതറാതെ ബാറ്റ് ചെയ്ത മിച്ചൽ കിവീസിനെ വിജയത്തിൽ എത്തിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.37 പന്തിൽ രണ്ട് സിക്സും മൂന്നു ഫോറും സഹിതം 51 റൺസെടുത്ത് പുറത്താകാതെ നിന്ന മോയിൻ അലിയാണ് ടോപ് സ്കോറർ.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൺ റോയിക്ക് പകരം ഓപ്പണറായി എത്തിയ ജോണി ബെയർ സ്റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് തുടക്കം നഷ്ടപ്പെട്ടത്. 17 പന്തിൽ 13 റൺസെടുത്ത ബെയർസ്റ്റോയെ ആദം മിൽനെ പുറത്താക്കി. മറുവശത്ത് തകർത്തടിക്കാൻ തുടങ്ങിയ ജോസ് ബട്ലറെ ഇഷ് സോനിയും വീഴ്ത്തി. 24 പന്തിൽ 29 റൺസായിരുന്നു ബട്ലറിന്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മലാന്-മോയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ 63 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പതിനാറാം ഓവറിൽ മലാനെ പുറ ത്താക്കി ടീം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 42 റണ്‍സാണ് മലാൻ എടുത്തത്.
തുടർന്നെത്തിയ ലിയാം ലിവിസ്റ്റണൊപ്പം അലി ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. 10 പന്തിൽ 17 റൺസെടുത്ത ലിവിസ്റ്റൺ അവസാന ഓവറിലാണ് പുറത്തായത്.