സോനിപത്ത്: ഹരിയാനയിലെ സോനിപത്തിൽ കൊല്ലപ്പെട്ടത് ജൂനിയർ ഗുസ്തി താരമായ നിഷ ദാഹിയയും സഹോദരനും ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. കൊല്ലപ്പെട്ടത് ദേശീയ ഗുസ്തി താരം നിഷ ദഹിയ അല്ല. പേരിലെ സാമ്യമാണ് ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമെന്ന് ഹരിയാന പോലീസ് അറിയിച്ചു.
സോനിപത്തിലെ സുശീൽ കുമാർ അക്കാഡമിയിൽ വച്ചായിരുന്നു വെടിവയ്പുണ്ടായത്. നിഷയേയും സഹോദരൻ സൂരജിനെയും പരിശീലകനായ പവൻ എന്നയാളാണ് ആക്രമിച്ചത്. വെടിവയ്പിൽ ആശുപത്രിയിൽ കഴിയുന്ന അമ്മ അപകടനില തരണം ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയ ഗുസ്തി താരമായ നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ അടക്കം തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു. താൻ സുരക്ഷിതയാണെന്നും പുറത്തു വരുന്ന വാർത്തകൾ തെറ്റാണെന്നും ദേശീയ ഗുസ്തി ഫെഡറേഷൻ പുറത്തുവിട്ട വീഡിയോയിൽ നിഷ ദാഹിയ തന്നെ വ്യക്തമാക്കി.
വെള്ളിയാഴ്ച സെർബിയയില്‍ നടന്ന ബെൽഗ്രേഡിൽ നടന്ന അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തില്‍ ദേശീയ താരമായ നിഷ ദാഹിയ വെങ്കലം നേടിയിരുന്നു.
സോനിപത്തിലെ സുശീൽ കുമാർ അക്കാഡമിയിൽ വച്ചായിരുന്നു വെടിവയ്പുണ്ടായത്. നിഷയേയും സഹോദരൻ സൂരജിനെയും പരിശീലകനായ പവൻ എന്നയാളാണ് ആക്രമിച്ചത്. വെടിവയ്പിൽ ആശുപത്രിയിൽ കഴിയുന്ന അമ്മ അപകടനില തരണം ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയ ഗുസ്തി താരമായ നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ അടക്കം തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു. താൻ സുരക്ഷിതയാണെന്നും പുറത്തു വരുന്ന വാർത്തകൾ തെറ്റാണെന്നും ദേശീയ ഗുസ്തി ഫെഡറേഷൻ പുറത്തുവിട്ട വീഡിയോയിൽ നിഷ ദാഹിയ തന്നെ വ്യക്തമാക്കി.
വെള്ളിയാഴ്ച സെർബിയയില്‍ നടന്ന ബെൽഗ്രേഡിൽ നടന്ന അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തില്‍ ദേശീയ താരമായ നിഷ ദാഹിയ വെങ്കലം നേടിയിരുന്നു.