തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നല്കിയ ഉത്തരവ് കേരളം റദ്ദാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവാദ ഉത്തരവിട്ട സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
ബേബി ഡാമിന്റെ പരിസരത്തെ 23 മരങ്ങൾ മുറിക്കാൻ തമിഴ്നാട് ജലവിഭവ എക്സിക്യൂട്ടീവ് എൻജിനിയർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 15 മരങ്ങള് മുറിക്കാനാണ് വനംവകുപ്പ് തമിഴ്നാടിന് അനുമതി നല്കിയിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്.
പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ ആവർത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാടിന് കേരള സർക്കാർ അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാർ രംഗത്തെത്തി. ഉത്തരവ് വിവാദമായതിനെ തുടര്ന്ന് സര്ക്കാര് മരവിപ്പിച്ചിരുന്നു.
ബേബിഡാം ബലപ്പെടുത്താൻ ഡാമിന്റെ സമീപത്തായി നില്ക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് അനുമതി നല്കാൻ കേരളാ -തമിഴ്നാട് ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച നിയമസഭയെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിർണായക വിവരങ്ങൾ പിന്നീട് പുറത്ത് വന്നു. ഇതോടെ മുൻ നിലപാട് സർക്കാർ തിരുത്തിയിരുന്നു. ഇതിനുശേഷമാണ് മന്ത്രിസഭ യോഗം ഉത്തരവ് റദ്ദാക്കിയത്.
മന്ത്രിസഭാ യോഗ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തു. എന്നാൽ എങ്ങനെയാണ് ഉത്തരവ് വന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ബേബി ഡാമിന്റെ പരിസരത്തെ 23 മരങ്ങൾ മുറിക്കാൻ തമിഴ്നാട് ജലവിഭവ എക്സിക്യൂട്ടീവ് എൻജിനിയർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 15 മരങ്ങള് മുറിക്കാനാണ് വനംവകുപ്പ് തമിഴ്നാടിന് അനുമതി നല്കിയിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്.
പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ ആവർത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാടിന് കേരള സർക്കാർ അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാർ രംഗത്തെത്തി. ഉത്തരവ് വിവാദമായതിനെ തുടര്ന്ന് സര്ക്കാര് മരവിപ്പിച്ചിരുന്നു.
ബേബിഡാം ബലപ്പെടുത്താൻ ഡാമിന്റെ സമീപത്തായി നില്ക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് അനുമതി നല്കാൻ കേരളാ -തമിഴ്നാട് ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച നിയമസഭയെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിർണായക വിവരങ്ങൾ പിന്നീട് പുറത്ത് വന്നു. ഇതോടെ മുൻ നിലപാട് സർക്കാർ തിരുത്തിയിരുന്നു. ഇതിനുശേഷമാണ് മന്ത്രിസഭ യോഗം ഉത്തരവ് റദ്ദാക്കിയത്.
മന്ത്രിസഭാ യോഗ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തു. എന്നാൽ എങ്ങനെയാണ് ഉത്തരവ് വന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.