തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാരുടെ പ്രതികരണങ്ങളിൽ ആശയക്കുഴപ്പം. മരംമുറി വിഷയയുമായി ബന്ധപ്പെട്ട് നവംബർ ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്ന മന്ത്രി റോഷി അഗസ്റ്റ്യന്റെ വാദം പൊളിയുന്നു.
ഒന്നാം തീയതി ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നുവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയതോടെയാണ് റോഷിയുടെ വാദം പൊളിയുന്നത്. യോഗത്തിന്റെ മിനിറ്റ്സ് കണ്ടെന്നും മന്ത്രി ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിന് തെളിവായി സർക്കാർ രേഖയും പുറത്തുവന്നു. പിസിസിഎഫിന്റെ ഉത്തരവിന്റെ പകർപ്പാണ് പുറത്തായത്. ജലവിഭവ സെക്രട്ടറി വിളിച്ച യോഗപ്രകാരം അനുമതിയെന്ന് ഉത്തരവിൽ വ്യക്തമാകുന്നു.
അതോടൊപ്പം മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന് മുന്നോടിയായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ നിയസഭയിൽ സമ്മതിച്ചു. ജൂൺ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയർമാന്റെ കത്ത് പുറത്തായതോടെയാണ് സർക്കാർ സഭയിൽ തിരുത്തിപ്പറഞ്ഞത്.
സംയുക്ത സമിതിയുടെ പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില് പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഇത് തിരുത്തിയിരുന്നു.
ഈ മാസം ഒന്നാം തീയതി അനൗദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റ്യന്റെ വിശദീകരണം.
യോഗം ചേർന്നുവെന്ന് പറയുന്നതിന്റെ ഒരു രേഖയുമില്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് തന്നെ അറിയിച്ചതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത്. യോഗത്തിന്റെ മിനിറ്റ്സോ രേഖകളോ ഇല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനയിൽ പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
ഒന്നാം തീയതി ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നുവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയതോടെയാണ് റോഷിയുടെ വാദം പൊളിയുന്നത്. യോഗത്തിന്റെ മിനിറ്റ്സ് കണ്ടെന്നും മന്ത്രി ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിന് തെളിവായി സർക്കാർ രേഖയും പുറത്തുവന്നു. പിസിസിഎഫിന്റെ ഉത്തരവിന്റെ പകർപ്പാണ് പുറത്തായത്. ജലവിഭവ സെക്രട്ടറി വിളിച്ച യോഗപ്രകാരം അനുമതിയെന്ന് ഉത്തരവിൽ വ്യക്തമാകുന്നു.
അതോടൊപ്പം മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന് മുന്നോടിയായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ നിയസഭയിൽ സമ്മതിച്ചു. ജൂൺ 11ന് നടന്ന സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയർമാന്റെ കത്ത് പുറത്തായതോടെയാണ് സർക്കാർ സഭയിൽ തിരുത്തിപ്പറഞ്ഞത്.
സംയുക്ത സമിതിയുടെ പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില് പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഇത് തിരുത്തിയിരുന്നു.
ഈ മാസം ഒന്നാം തീയതി അനൗദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റ്യന്റെ വിശദീകരണം.
യോഗം ചേർന്നുവെന്ന് പറയുന്നതിന്റെ ഒരു രേഖയുമില്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് തന്നെ അറിയിച്ചതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത്. യോഗത്തിന്റെ മിനിറ്റ്സോ രേഖകളോ ഇല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനയിൽ പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.