കോട്ടയം: കേരളത്തിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുകയാണോ? മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കേരളത്തിലെ ഭരണവർഗത്തിൽനിന്നും തിരിച്ചടിയും പിന്നിൽനിന്നു കുത്തും ഏൽക്കേണ്ടി വരുന്പോൾ അറിയാതെ കേരളജനത ചോദിച്ചു പോകുന്ന ചോദ്യമാണിത്.
വിവാദമായിരിക്കുന്ന മരംമുറി ഉത്തരവ് നടപ്പാകുകയും ബേബി ഡാം ശക്തിപ്പെടുത്തുകയും ചെയ്താൽ കേരളത്തിനു പുതിയ ഡാം എന്ന സ്വപ്നം ഉപേക്ഷിക്കുന്നതാണു നല്ലത്.
ബേബി ഡാം
176 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും 240 അടി നീളവും എട്ടടി വീതിയുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുള്ള എർത്ത് ഡാമും പിന്നെ സ്പിൽവേയും ചേർന്നതാണു മുല്ലപ്പെരിയാർ അണക്കെട്ട്. ഇതിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോണ്ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തിൽ കെട്ടിപ്പൊക്കിയ ബേബി ഡാമാണ്.
യഥാർഥത്തിൽ ബേബി ഡാമിന്റെ കാര്യത്തിൽ കേരളത്തി പണ്ടേ ചങ്കിടിപ്പാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയിൽനിന്ന് ഉയർത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിർമിച്ചത്. ആദ്യം ഷട്ടർ നിർമിക്കാനായിരുന്നു തമിഴ്നാടിന്റെ പദ്ധതി. ഇതിനായി മണ്ണു നീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിർമിക്കാതെ ഡാം കെട്ടുകയായിരുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 118 അടി പിന്നിടുന്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുന്പോൾ 24 അടി വെള്ളമാണ് ബേബി ഡാമിൽ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയം കണ്ടുപിടിച്ചത്.
ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്നാട് നിർമിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും സ്വീപ്പേജ് വാട്ടർ ലെവൽ ഉയർന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി. ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാട് നീക്കങ്ങൾ ശക്തമാക്കിയത്.
ജലനിരപ്പ് 152 അടിയാക്കും
ബേബി ഡാം ശക്തിപ്പെടുത്തുന്നതിലൂടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുക എന്ന ലക്ഷ്യത്തിലേക്കു തമിഴ്നാട് ഒരു പടി കൂടി അടുക്കുകയാണ്. 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്നതിനു പകരം ബേബി ഡാം നന്നാക്കി സുപ്രീംകോടതിയുടെ മുന്നിൽ വിജയിക്കാനാണ് തമിഴ്നാട് ലക്ഷ്യം വയ്ക്കുന്നത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിൽ കേരളംകൂടി സഹായിക്കുന്പോൾ സുപ്രീംകോടതിയുടെ മുന്നിൽ ജയിക്കാനും തമിഴ്നാടിനു സാധിക്കും. ഇതിനായി കേന്ദ്രത്തിന്റെ പിന്തുണയും തമിഴ്നാട് നേടിക്കഴിഞ്ഞതോടെ കേരളം ഒറ്റപ്പെടുകയാണ്. അതോടെ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിനു പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.
ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ തമിഴ്നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാട് ശ്രമിക്കുന്നത്.
ഇതിനു തമിഴ്നാടിനു മുന്നിലുള്ള ഒരു തടസം ഡാമിനോട് തൊട്ടടുത്ത് നിൽക്കുന്ന വന്മരങ്ങളും സമീപത്തായുള്ള 15 മറ്റു മരങ്ങളുമാണ്. ബേബി ഡാമിനോട് ചേർന്ന് എന്തു നിർമാണം നടത്തണമെങ്കിലും ആദ്യം പറഞ്ഞ ഈ വൻമരങ്ങൾ തടസമാണ്.
15 മരങ്ങൾ മുറിച്ചാൽ തമിഴ്നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും നിർമാണ സാമഗ്രികളും എത്തിക്കാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എർത്തൻ ഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും എർത്തൻ ഡാമും ബലപ്പെടുത്തിയാൽ പ്രധാന അണക്കെട്ടിൽ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തനാണ് തമിഴ്നാട് ലക്ഷ്യം വയ്ക്കുന്നത്.
പുതിയ ഡാം സ്വപ്നമോ?
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതു സ്വപ്നമായി അവശേഷിക്കുമോ എന്ന ഭയമാണിപ്പോൾ. കേരളത്തിനൊപ്പം നിൽക്കുമെന്നു നമ്മൾ പ്രതീക്ഷിച്ചവരെല്ലാം പിന്നിൽനിന്നു കുത്തുകയാണ്. കുറച്ചു വ്യക്തികൾ പരാതികളും നിവേദനങ്ങളുമായി കോടതികളിലൂടെ കയറിയിറങ്ങുന്നതൊഴിവാക്കിയാൽ ആരാണ് കേരളത്തിനൊപ്പമുള്ളത്?
മാറിമാറി വരുന്ന സർക്കാരുകളിൽ നിന്നും ഇതുവരെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തീരുമാനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാക്കാലത്തും ഉദ്യോഗസ്ഥവൃന്ദം തമിഴ്നാടിന് അനുകൂലമായി മാത്രമേ നിന്നിട്ടുള്ളൂ.
മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ഡാം വേണമെന്നത് 1979ൽ തമിഴ്നാട് അംഗീകരിച്ചതുമാണ്. കേന്ദ്ര ജലകമ്മീഷൻ ചെയർമാനും തമിഴ്നാട്-കേരള സാങ്കേതിക വിദഗ്ധരും ചേർന്ന് 1979ൽ നടത്തിയ സംയുക്ത പരിശോധനയെ തുടർന്നാണ് ദീർഘകാല പരിഹാരമായി പുതിയ ഡാം വേണമെന്ന് തീരുമാനിച്ചത്.
തമിഴ്നാട് പിന്നീട് ഈ തീരുമാനത്തിൽനിന്നു പിന്മാറുകയായിരുന്നു. മുല്ലപ്പെരിയാറും അതിലെ വെള്ളവും തമിഴ്നാട് രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ച് വോട്ട് ബാങ്ക് കൂടിയാണ്. മരംമുറിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചിട്ടില്ല.
കേന്ദ്രം തമിഴ്നാടിനുവേണ്ടി ഇടപെടുകയും ചെയ്യുന്നു. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് കത്തയച്ചത്.
തമിഴ്നാട് ആവശ്യപ്പെട്ടതു പ്രകാരമാണ് കേന്ദ്ര നിർദേശം. എർത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് കത്തിലെ ആവശ്യം. മരങ്ങൾ മുറിച്ചുമാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ചു മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങൾ മുറിച്ചു ബേബി ഡാം പണി തുടങ്ങിയാൽ തമിഴ്നാടിനു ലഭിക്കുന്ന മേൽക്കൈ തടയാൻ കേരളത്തിനു സാധിക്കില്ല.
ജനങ്ങളുടെ ആശങ്ക
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് ഉയർത്തുന്ന ആശങ്ക ചെറുതല്ല. ജലനിരപ്പ് 136 അടിയിലെത്തുന്പോൾതന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുന്പോഴും പ്രദേശവാസികൾ വീടുകൾ വിട്ടൊഴിഞ്ഞു ക്യാന്പിലേക്ക് മാറുകയാണ് പതിവ് .
പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. ജനത്തിനു പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണം. എന്നാൽ ഡാം കെട്ടാൻ അനുമതി ലഭിച്ചെങ്കിൽത്തന്നെ 20 വർഷം കഴിഞ്ഞാലും പണി തീരില്ല. ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനൊന്നും ഇതിൽ അത്ര താൽപര്യമുണ്ടാകാനും സാധ്യതയില്ല.
അതേസമയം തമിഴ്നാട് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന കേരളത്തിനു തിരിച്ചടിയും തമിഴ്നാടിനു പ്രോത്സാഹനവുമാണ്. ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുന്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ചു തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബി ഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയത് ചെറിയ ആശങ്കയല്ല ഉണ്ടാക്കുന്നത്.
- ജോണ്സണ് വേങ്ങത്തടം
വിവാദമായിരിക്കുന്ന മരംമുറി ഉത്തരവ് നടപ്പാകുകയും ബേബി ഡാം ശക്തിപ്പെടുത്തുകയും ചെയ്താൽ കേരളത്തിനു പുതിയ ഡാം എന്ന സ്വപ്നം ഉപേക്ഷിക്കുന്നതാണു നല്ലത്.
ബേബി ഡാം
176 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും 240 അടി നീളവും എട്ടടി വീതിയുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുള്ള എർത്ത് ഡാമും പിന്നെ സ്പിൽവേയും ചേർന്നതാണു മുല്ലപ്പെരിയാർ അണക്കെട്ട്. ഇതിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോണ്ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തിൽ കെട്ടിപ്പൊക്കിയ ബേബി ഡാമാണ്.
യഥാർഥത്തിൽ ബേബി ഡാമിന്റെ കാര്യത്തിൽ കേരളത്തി പണ്ടേ ചങ്കിടിപ്പാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 118 അടിയിൽനിന്ന് ഉയർത്തുന്നതിനായാണ് ഇവിടെ ബേബി ഡാം നിർമിച്ചത്. ആദ്യം ഷട്ടർ നിർമിക്കാനായിരുന്നു തമിഴ്നാടിന്റെ പദ്ധതി. ഇതിനായി മണ്ണു നീക്കിയെങ്കിലും പിന്നീട് ഈ ഭാഗത്തു പ്രത്യേക അടിത്തറ നിർമിക്കാതെ ഡാം കെട്ടുകയായിരുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 118 അടി പിന്നിടുന്പോഴാണ് ബേബി ഡാമിലേക്ക് വെള്ളം എത്തുന്നത്. ജലനിരപ്പ് 142 അടിയാകുന്പോൾ 24 അടി വെള്ളമാണ് ബേബി ഡാമിൽ സംഭരിച്ചിട്ടുണ്ടാവുക. 2011ലാണ് ബേബി ഡാമിന് ബലക്ഷയം കണ്ടുപിടിച്ചത്.
ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്നാട് നിർമിച്ച കുഴിയിലേക്ക് വെള്ളം ഉറവയായി എത്തിത്തുടങ്ങിയതും സ്വീപ്പേജ് വാട്ടർ ലെവൽ ഉയർന്നതും ഡാമിന്റെ ബലക്ഷയത്തിന് സൂചനയായി. ഇതോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാട് നീക്കങ്ങൾ ശക്തമാക്കിയത്.
ജലനിരപ്പ് 152 അടിയാക്കും
ബേബി ഡാം ശക്തിപ്പെടുത്തുന്നതിലൂടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുക എന്ന ലക്ഷ്യത്തിലേക്കു തമിഴ്നാട് ഒരു പടി കൂടി അടുക്കുകയാണ്. 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്നതിനു പകരം ബേബി ഡാം നന്നാക്കി സുപ്രീംകോടതിയുടെ മുന്നിൽ വിജയിക്കാനാണ് തമിഴ്നാട് ലക്ഷ്യം വയ്ക്കുന്നത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിൽ കേരളംകൂടി സഹായിക്കുന്പോൾ സുപ്രീംകോടതിയുടെ മുന്നിൽ ജയിക്കാനും തമിഴ്നാടിനു സാധിക്കും. ഇതിനായി കേന്ദ്രത്തിന്റെ പിന്തുണയും തമിഴ്നാട് നേടിക്കഴിഞ്ഞതോടെ കേരളം ഒറ്റപ്പെടുകയാണ്. അതോടെ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിനു പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.
ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ തമിഴ്നാടിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ബേബി ഡാമിന്റെ ബലക്ഷയമാണ്. അതിനാലാണ് എന്തു വിലകൊടുത്തും ബേബി ഡാം ശക്തിപ്പെടുത്താൻ തമിഴ്നാട് ശ്രമിക്കുന്നത്.
ഇതിനു തമിഴ്നാടിനു മുന്നിലുള്ള ഒരു തടസം ഡാമിനോട് തൊട്ടടുത്ത് നിൽക്കുന്ന വന്മരങ്ങളും സമീപത്തായുള്ള 15 മറ്റു മരങ്ങളുമാണ്. ബേബി ഡാമിനോട് ചേർന്ന് എന്തു നിർമാണം നടത്തണമെങ്കിലും ആദ്യം പറഞ്ഞ ഈ വൻമരങ്ങൾ തടസമാണ്.
15 മരങ്ങൾ മുറിച്ചാൽ തമിഴ്നാടിന് സുഗമമായി ഡാമിന്റെ അടുത്തേക്ക് വാഹനങ്ങളും നിർമാണ സാമഗ്രികളും എത്തിക്കാം. ഒപ്പംതന്നെ ബേബി ഡാമിന്റെ തൊട്ടടുത്തുള്ള എർത്തൻ ഡാമും ശക്തിപ്പെടുത്താം. ബേബി ഡാമും എർത്തൻ ഡാമും ബലപ്പെടുത്തിയാൽ പ്രധാന അണക്കെട്ടിൽ അറ്റകുറ്റപ്പണിയില്ലാതെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തനാണ് തമിഴ്നാട് ലക്ഷ്യം വയ്ക്കുന്നത്.
പുതിയ ഡാം സ്വപ്നമോ?
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതു സ്വപ്നമായി അവശേഷിക്കുമോ എന്ന ഭയമാണിപ്പോൾ. കേരളത്തിനൊപ്പം നിൽക്കുമെന്നു നമ്മൾ പ്രതീക്ഷിച്ചവരെല്ലാം പിന്നിൽനിന്നു കുത്തുകയാണ്. കുറച്ചു വ്യക്തികൾ പരാതികളും നിവേദനങ്ങളുമായി കോടതികളിലൂടെ കയറിയിറങ്ങുന്നതൊഴിവാക്കിയാൽ ആരാണ് കേരളത്തിനൊപ്പമുള്ളത്?
മാറിമാറി വരുന്ന സർക്കാരുകളിൽ നിന്നും ഇതുവരെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തീരുമാനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാക്കാലത്തും ഉദ്യോഗസ്ഥവൃന്ദം തമിഴ്നാടിന് അനുകൂലമായി മാത്രമേ നിന്നിട്ടുള്ളൂ.
മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ഡാം വേണമെന്നത് 1979ൽ തമിഴ്നാട് അംഗീകരിച്ചതുമാണ്. കേന്ദ്ര ജലകമ്മീഷൻ ചെയർമാനും തമിഴ്നാട്-കേരള സാങ്കേതിക വിദഗ്ധരും ചേർന്ന് 1979ൽ നടത്തിയ സംയുക്ത പരിശോധനയെ തുടർന്നാണ് ദീർഘകാല പരിഹാരമായി പുതിയ ഡാം വേണമെന്ന് തീരുമാനിച്ചത്.
തമിഴ്നാട് പിന്നീട് ഈ തീരുമാനത്തിൽനിന്നു പിന്മാറുകയായിരുന്നു. മുല്ലപ്പെരിയാറും അതിലെ വെള്ളവും തമിഴ്നാട് രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ച് വോട്ട് ബാങ്ക് കൂടിയാണ്. മരംമുറിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചിട്ടില്ല.
കേന്ദ്രം തമിഴ്നാടിനുവേണ്ടി ഇടപെടുകയും ചെയ്യുന്നു. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് കത്തയച്ചത്.
തമിഴ്നാട് ആവശ്യപ്പെട്ടതു പ്രകാരമാണ് കേന്ദ്ര നിർദേശം. എർത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് കത്തിലെ ആവശ്യം. മരങ്ങൾ മുറിച്ചുമാറ്റി ബേബി ഡാം ശക്തിപ്പെടുത്തുകയല്ല, മറിച്ചു മുഖ്യ അണക്കെട്ട് പുതുക്കിപ്പണിയണം എന്നതാണ് കേരളത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ മരങ്ങൾ മുറിച്ചു ബേബി ഡാം പണി തുടങ്ങിയാൽ തമിഴ്നാടിനു ലഭിക്കുന്ന മേൽക്കൈ തടയാൻ കേരളത്തിനു സാധിക്കില്ല.
ജനങ്ങളുടെ ആശങ്ക
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് ഉയർത്തുന്ന ആശങ്ക ചെറുതല്ല. ജലനിരപ്പ് 136 അടിയിലെത്തുന്പോൾതന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുന്പോഴും പ്രദേശവാസികൾ വീടുകൾ വിട്ടൊഴിഞ്ഞു ക്യാന്പിലേക്ക് മാറുകയാണ് പതിവ് .
പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. ജനത്തിനു പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണം. എന്നാൽ ഡാം കെട്ടാൻ അനുമതി ലഭിച്ചെങ്കിൽത്തന്നെ 20 വർഷം കഴിഞ്ഞാലും പണി തീരില്ല. ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനൊന്നും ഇതിൽ അത്ര താൽപര്യമുണ്ടാകാനും സാധ്യതയില്ല.
അതേസമയം തമിഴ്നാട് മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന കേരളത്തിനു തിരിച്ചടിയും തമിഴ്നാടിനു പ്രോത്സാഹനവുമാണ്. ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുന്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ചു തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബി ഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയത് ചെറിയ ആശങ്കയല്ല ഉണ്ടാക്കുന്നത്.
- ജോണ്സണ് വേങ്ങത്തടം