+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തിമുന ഒടിക്കാൻ ഫ്രാൻസ്! കടുത്ത നടപടികളിലേക്ക്

പാരീസ്: അഭയാർഥികളായെത്തിയവർ നടത്തുന്ന കത്തിയാക്രമണം ഫ്രാൻസിനു തലവേദനയാകുന്നു. ഇതിനകം പല തവണ കത്തിയുമായി നിരപരാധികൾക്കു മേൽ ആക്രമണം നടത്തുന്ന സംഭവങ്ങൾ അരങ്ങേറിക്കഴിഞ്ഞു. ഇന്നലെ പോലീസുകാർക്കു
കത്തിമുന ഒടിക്കാൻ ഫ്രാൻസ്! കടുത്ത നടപടികളിലേക്ക്
പാരീസ്: അഭയാർഥികളായെത്തിയവർ നടത്തുന്ന കത്തിയാക്രമണം ഫ്രാൻസിനു തലവേദനയാകുന്നു. ഇതിനകം പല തവണ കത്തിയുമായി നിരപരാധികൾക്കു മേൽ ആക്രമണം നടത്തുന്ന സംഭവങ്ങൾ അരങ്ങേറിക്കഴിഞ്ഞു.

ഇന്നലെ പോലീസുകാർക്കു നേരേയായിരുന്നു ആക്രമണം. ഇതോടെ നേരത്തെ തന്നെ ഇസ്‌ലാമിക തീവ്രവാദത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചുതുടങ്ങിയ ഫ്രാൻസ് നടപടികൾ കൂടുതൽ കടുപ്പിക്കാൻ ശ്രമം തുടങ്ങി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതു പരമപ്രധാനമാണെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു.



ഇസ്‌ലാമിക തീവ്രവാദ സംഘടനകളുടെ അനുയായികളായി മാറുന്നവരാണ് ആക്രമണം നടത്തുന്നവരിൽ ഏറെയുമെന്നാണ് റിപ്പോർട്ട്.തോക്കുപോലെയുള്ള ആയുധങ്ങൾ സംഘടിപ്പിക്കാനും ആസൂത്രണം നടത്താനും കഴിയാത്ത സാഹചര്യത്തിൽ കത്തിയുമായി ജനക്കൂട്ടത്തിനിടയിൽ ആക്രമണം നടത്തുകയെന്നതാണ് ഇപ്പോൾ തീവ്രവാദികൾ രൂപപ്പെടുത്തിയിരിക്കുന്ന തന്ത്രം. രണ്ടു പോലീസുകാരാണ് ഏറ്റവുമൊടുവിൽ ഫ്രാൻസിൽ കത്തി ആക്രമണത്തിന് ഇരയായത്.

തിങ്കളാഴ്ച രാവിലെ കാൻ പട്ടണത്തിൽ പോലീസ് സ്റ്റേഷനു മുന്പിൽ പോലീസ് വാഹനത്തിൽ ഇരിക്കുകയായിരുന്ന രണ്ടു പോലീസുകാരെ അൾജീരിയൻ സ്വദേശി (37)യും രണ്ടു കൂട്ടാളികളും ചേർന്നാണ് ആക്രമിച്ചത്. അക്രമിയുമായി ബന്ധമുള്ള മൂന്നുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്,

രാവിലെ പട്രോളിംഗിനു പോകാൻ തയാറായിക്കൊണ്ടിരുന്ന പോലീസുകാരാണ് ആക്രമണത്തിനിരയായത്. പോലീസ് ഒാഫീസറുടെ നെഞ്ചിലാണ് കത്തി കുത്തിയത്. രണ്ടാമത്തെ ആളെ ആക്രമിക്കാൻ ഒരുന്പെടുന്നതിനു മുന്പ് പോലീസ് ഇയാളെ കീഴ്പ്പെടുത്തി. കവചിത വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ അവർക്കു കാര്യമായ പരിക്കേറ്റില്ല. ആക്രമിക്കപ്പെട്ടവരിൽ ഒരാൾ വനിതാ പോലീസാണ്.

പോലീസുകാർ വെടിയുതിർത്താണ് അക്രമികളെ കീഴ്‌പ്പെടുത്തിയത്. അറസ്റ്റിലായ അക്രമിയുടെ ബന്ധുക്കളാണ് മറ്റു രണ്ടു പേർ. മൂവരും ഒന്നിച്ചാണു വന്നത്.

അക്രമി 2009-ൽ ഇറ്റലിയിലും തുടർന്ന് 2016-ൽ ഫ്രാൻസിലും എത്തിയ ആളാണ്. ഇതു ഭീകരാക്രമണമാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കൊലപാതക ശ്രമത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതോടെ ഭീകരവാദത്തിനെതിരായ വകുപ്പുകളും ചേർത്ത് കേസെടുക്കും. അക്രമികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നു ഭരണകൂടം അറിയിച്ചു.

ഇതിനിടെ, നോർവീജിയൻ തലസ്ഥാനമായ ഓസ്‌ലോയിൽ കത്തിയാക്രമണത്തിന് ഒരാൾ ശ്രമിച്ചു. ഇയാളെ പോലീസ് വെടിവച്ചുകൊന്നു. അതേസമയം, സംഭവത്തിനു തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്തിയിയിട്ടില്ലെന്നും അക്രമിക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ വഴിയാത്രക്കാരനെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ പോലീസ് തടഞ്ഞു വെടിവച്ചു വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നേരത്തെ അന്പെയ്ത് ആളുകളെ കൊലപ്പെടുത്തിയ സംഭവവും ചില രാജ്യങ്ങളിൽ അരങ്ങേറിയിരുന്നു.
More in Latest News :