തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറി വിവാദത്തിൽ ഭിന്നാഭിപ്രായവുമായി മന്ത്രിമാർ. മുല്ലപ്പെരിയാറിൽ സംയുക്ത സമതി പരിശോധന നടത്തിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചതിനുപിന്നാലെ ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ യോഗം നടന്നില്ലെന്ന് ടി.കെ. ജോസ് പറഞ്ഞുവെന്നും മരംമുറിക്ക് ഒരു വകുപ്പും തീരുമാനിച്ചിട്ടില്ലെന്നും റോഷി പറഞ്ഞു.
അതേസമയം പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഇത് തിരുത്തിയിരുന്നു. തമിഴ്നാടുമായി സംയുക്തപരിശോധന നടത്തിയെന്ന് നിയമസഭയിൽ സർക്കാർ സമ്മതിക്കുകയും ചെയ്തു.
ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ യോഗം നടന്നില്ലെന്ന് ടി.കെ. ജോസ് പറഞ്ഞുവെന്നും മരംമുറിക്ക് ഒരു വകുപ്പും തീരുമാനിച്ചിട്ടില്ലെന്നും റോഷി പറഞ്ഞു.
അതേസമയം പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഇത് തിരുത്തിയിരുന്നു. തമിഴ്നാടുമായി സംയുക്തപരിശോധന നടത്തിയെന്ന് നിയമസഭയിൽ സർക്കാർ സമ്മതിക്കുകയും ചെയ്തു.