ചങ്ങനാശേരി: കഞ്ചാവ് വലിക്കുന്നതു ചോദ്യംചെയ്ത യുവാവിനു വെട്ടേറ്റ കേസിൽ റിമാൻഡിലായ കാവാലം സ്വദേശികളും പാലമറ്റം കോളനിയിൽ വാടക താമസക്കാരുമായ ചൂരപ്പാടി വീട്ടിൽ ജിഷ്ണു (മനു-25), സഹോദരൻ ജിബിൻ(അന്പാടി-18) എന്നിവരെ കൂടുതൽ അന്വേഷണങ്ങൾക്കായി തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിൽ വാങ്ങും.
പാലമറ്റം കോളനി നിവാസിയായ അരുണ്‍കുമാറി(23)നാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റത്.
അരുണ്‍കുമാറിനു വെട്ടേറ്റ രാത്രി ജിഷ്ണുവിന്റെയും ജിബിന്റെയും വീടിന് തീ കത്തിയിരുന്നു. ഇവരുടെ മുത്തശിക്കും പരുക്കേറ്റിരുന്നു. അക്രമത്തിനുശേഷം ഇവർ തന്നെ സ്വയം വീട് കത്തിച്ചതാണോ എന്നറിയുന്നതിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
കൂടാതെ ഭാര്യ മാതാവിന്റെ കൈ തല്ലിയൊടിച്ച കേസിലും ജിഷ്ണു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പുളിങ്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ജിഷ്ണു ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിൽ വാങ്ങുന്ന ജിഷ്ണുവിനെ പുളിങ്കുന്ന് പോലീസും ചോദ്യം ചെയ്യാനിടയുണ്ട്.
കഞ്ചാവ് വിൽപ്പന, അടിപിടി കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും കഞ്ചാവ് ഉപയോഗിക്കുന്നയാളുമാണ് ജിഷ്ണു. വീടിനടുത്തിരുന്നു കഞ്ചാവ് വലിക്കുന്നതു സമീപവാസിയായ അരുണ്‍കുമാർ ചോദ്യം ചെയ്തതാണ് ജിഷ്ണുവും അരുണ്‍കുമാറും തമ്മിൽ വാക്കേറ്റമുണ്ടാകാൻ ഇടയാക്കിയത്.
ഇതിനിടയിൽ ജിഷ്ണുവും ജിബിനും ചേർന്നു വീട്ടിൽനിന്നു വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് അരുണ്‍കുമാറിനെ വെട്ടിയെന്നാണു കേസ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കൈനടിയിലുള്ള ബന്ധുവീട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്.
ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽദേവ്, ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ്, അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാലമറ്റം കോളനി നിവാസിയായ അരുണ്‍കുമാറി(23)നാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റത്.
അരുണ്‍കുമാറിനു വെട്ടേറ്റ രാത്രി ജിഷ്ണുവിന്റെയും ജിബിന്റെയും വീടിന് തീ കത്തിയിരുന്നു. ഇവരുടെ മുത്തശിക്കും പരുക്കേറ്റിരുന്നു. അക്രമത്തിനുശേഷം ഇവർ തന്നെ സ്വയം വീട് കത്തിച്ചതാണോ എന്നറിയുന്നതിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
കൂടാതെ ഭാര്യ മാതാവിന്റെ കൈ തല്ലിയൊടിച്ച കേസിലും ജിഷ്ണു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പുളിങ്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ജിഷ്ണു ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിൽ വാങ്ങുന്ന ജിഷ്ണുവിനെ പുളിങ്കുന്ന് പോലീസും ചോദ്യം ചെയ്യാനിടയുണ്ട്.
കഞ്ചാവ് വിൽപ്പന, അടിപിടി കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും കഞ്ചാവ് ഉപയോഗിക്കുന്നയാളുമാണ് ജിഷ്ണു. വീടിനടുത്തിരുന്നു കഞ്ചാവ് വലിക്കുന്നതു സമീപവാസിയായ അരുണ്‍കുമാർ ചോദ്യം ചെയ്തതാണ് ജിഷ്ണുവും അരുണ്‍കുമാറും തമ്മിൽ വാക്കേറ്റമുണ്ടാകാൻ ഇടയാക്കിയത്.
ഇതിനിടയിൽ ജിഷ്ണുവും ജിബിനും ചേർന്നു വീട്ടിൽനിന്നു വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് അരുണ്‍കുമാറിനെ വെട്ടിയെന്നാണു കേസ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കൈനടിയിലുള്ള ബന്ധുവീട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്.
ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐ അഖിൽദേവ്, ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ്, അനീഷ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.