ലക്നോ: ഉത്തർപ്രദേശിൽ ഇറ്റ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു. അൽത്താഫ് (22) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനായി അൽത്താഫിനെ ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അൽത്താഫ് മരിച്ചത്.
അൽത്താഫിനെ ശുചിമുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറ്റാ പോലീസ് മേധാവി രോഹൻ പ്രമോദ് ബോത്രെ പറഞ്ഞു. അൽത്താഫ് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ പോലീസ് അകത്ത് കയറി നോക്കിയപ്പോൾ അൽത്താഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ബോത്രെ പറഞ്ഞു.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനായി അൽത്താഫിനെ ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അൽത്താഫ് മരിച്ചത്.
അൽത്താഫിനെ ശുചിമുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറ്റാ പോലീസ് മേധാവി രോഹൻ പ്രമോദ് ബോത്രെ പറഞ്ഞു. അൽത്താഫ് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ പോലീസ് അകത്ത് കയറി നോക്കിയപ്പോൾ അൽത്താഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ബോത്രെ പറഞ്ഞു.