കോതമംഗലം: മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ 5.50 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്.
മൂന്നു നിലകളുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ സ്വപ്ന ലോഡ്ജ് പ്രവർത്തിച്ചിരുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. തീയും പുകയും ഉയരുന്നത് കണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടായിരുന്നവരാണ് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. ഉടൻ തന്നെ പോലീസും കോതമംഗലം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ പൂർണമായി അണച്ചത്. ലോഡ്ജിൽ ആൾ താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോഡ്ജ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് ചെറുകിട കച്ചവടക്കാരുടെ ഗോഡൗണുകളുണ്ടായിരുന്നു. ഇതിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പലതും കത്തിനശിച്ചു.
കൂടാതെ ഒരു ടൈലറിംഗ് ഷോപ്പിനും സ്റ്റുഡിയോക്കും നാശം സംഭവിച്ചിട്ടുണ്ട്. ലോഡ്ജിലെ ഒരു മുറിയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടർ ഫയർഫോഴ്സിന് കണ്ടെത്തി നീക്കം ചെയ്തു. ഒന്നാം നിലയിലെ മുറികളെല്ലാം പൂർണമായും അഗ്നിക്കിരയായി.
താഴത്തെയും മുളകളിലെയും നിലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാൽ തീയണച്ച ശേഷം കെട്ടിടം പോലീസ് സീൽ ചെയ്തു.
ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കാലപ്പഴക്കം കൊണ്ട് ബലക്ഷയം നേരിടുന്ന ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് നീക്കണമെന്ന് ആവശ്യം നിലനിൽക്കുന്നതിനിടെയാണ് തീപിടിത്തം. മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമിയും കൗൺസിലർമ്മരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.പി. കരുണാകരപ്പിള്ള, അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എം. മുഹമ്മദ് ഷാഫി, കെ.എൻ. ബിജു, കെ.പി. ഷമീർ, ആർ.എച്ച്. വൈശാഖ്, എഫ്. പ്രദീപ്, എസ്. സൽമാൻ ഖാൻ, ഷംസുദീൻ, വിഷ്ണുദാസ്, അർ മിഥുൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
മൂന്നു നിലകളുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിൽ സ്വപ്ന ലോഡ്ജ് പ്രവർത്തിച്ചിരുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. തീയും പുകയും ഉയരുന്നത് കണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടായിരുന്നവരാണ് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. ഉടൻ തന്നെ പോലീസും കോതമംഗലം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ പൂർണമായി അണച്ചത്. ലോഡ്ജിൽ ആൾ താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോഡ്ജ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് ചെറുകിട കച്ചവടക്കാരുടെ ഗോഡൗണുകളുണ്ടായിരുന്നു. ഇതിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പലതും കത്തിനശിച്ചു.
കൂടാതെ ഒരു ടൈലറിംഗ് ഷോപ്പിനും സ്റ്റുഡിയോക്കും നാശം സംഭവിച്ചിട്ടുണ്ട്. ലോഡ്ജിലെ ഒരു മുറിയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടർ ഫയർഫോഴ്സിന് കണ്ടെത്തി നീക്കം ചെയ്തു. ഒന്നാം നിലയിലെ മുറികളെല്ലാം പൂർണമായും അഗ്നിക്കിരയായി.
താഴത്തെയും മുളകളിലെയും നിലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാൽ തീയണച്ച ശേഷം കെട്ടിടം പോലീസ് സീൽ ചെയ്തു.
ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കാലപ്പഴക്കം കൊണ്ട് ബലക്ഷയം നേരിടുന്ന ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് നീക്കണമെന്ന് ആവശ്യം നിലനിൽക്കുന്നതിനിടെയാണ് തീപിടിത്തം. മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമിയും കൗൺസിലർമ്മരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.പി. കരുണാകരപ്പിള്ള, അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എം. മുഹമ്മദ് ഷാഫി, കെ.എൻ. ബിജു, കെ.പി. ഷമീർ, ആർ.എച്ച്. വൈശാഖ്, എഫ്. പ്രദീപ്, എസ്. സൽമാൻ ഖാൻ, ഷംസുദീൻ, വിഷ്ണുദാസ്, അർ മിഥുൻ എന്നിവർ ചേർന്നാണ് തീയണച്ചത്.