ഗാസിയാബാദ്: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരേ കിഴക്കൻ ഉത്തർപ്രദേശും ബിഹാറിന്റെ പടിഞ്ഞാറൻ മേഖലയും അടങ്ങുന്ന പൂർവാഞ്ചലിൽ സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനം. ഇതിന്റെ ഭാഗമായി നവംബർ 22ന് ലക്നോയിൽ കിസാൻ മഹാപഞ്ചായത്ത് ചേരും.
ഡൽഹി അതിർത്തികളിൽ സമരം ആരംഭിച്ച് ഒരുവർഷം പൂർത്തിയാകാൻ മൂന്നുദിവസം ശേഷിക്കെയാണ് പൂർവാഞ്ചലലിൽ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
2020 നവംബറിലാണ് ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗാസിപുർ എന്നിവിടങ്ങളിലാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭം തുടങ്ങിയത്. കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ 11 തവണ ചർച്ച നടത്തിയെങ്കിലും പുതിയ നിയമം കർഷകർക്ക് അനുകൂലമാണെന്നു കേന്ദ്രം ആവർത്തിക്കുന്നു.
ഡൽഹി അതിർത്തികളിൽ സമരം ആരംഭിച്ച് ഒരുവർഷം പൂർത്തിയാകാൻ മൂന്നുദിവസം ശേഷിക്കെയാണ് പൂർവാഞ്ചലലിൽ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
2020 നവംബറിലാണ് ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗാസിപുർ എന്നിവിടങ്ങളിലാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രക്ഷോഭം തുടങ്ങിയത്. കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ 11 തവണ ചർച്ച നടത്തിയെങ്കിലും പുതിയ നിയമം കർഷകർക്ക് അനുകൂലമാണെന്നു കേന്ദ്രം ആവർത്തിക്കുന്നു.