കണ്ണൂർ: മുഖ്യമന്ത്രി അറിഞ്ഞിട്ടുതന്നെയാണ് മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി നൽകിയതെന്ന് കെ.മുരളീധരൻ എംപി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. ഒരിക്കലും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടിക്ക് തുനിയില്ലെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായാണ് ഒരു തമിഴ്നാട് മന്ത്രി കേരളവുമായി തങ്ങൾക്ക് സംഘർഷത്തിനു താത്പര്യമില്ലെന്ന് പറയുന്നത്. കേരളത്തിന്റെ വാദങ്ങൾ പൊളിക്കുന്നനിലയിലാണ് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും ഇതിനുപിന്നിൽ ഒത്തുകളിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനുവേണ്ടി സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറവ് വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നടൻ ജോജു ജോർജ് പങ്കെടുന്ന ഷൂട്ടിംഗ് സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് കോൺഗ്രസ് ഉത്തരവാദിയല്ല. ആ നടനെ കണ്ടാൽ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ തങ്ങളോട് ചോദിക്കരുതെന്നും എന്നാൽ സിനിമാ ചിത്രീകരണങ്ങൾക്കും താരങ്ങൾക്കും കോൺഗ്രസ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടനയിൽ കെപിസിസി പ്രസിഡന്റിനൊപ്പമാണ് താനും. തന്റെ നിലപാടുകൾ നേതൃത്വത്തെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഒരു തമിഴ്നാട് മന്ത്രി കേരളവുമായി തങ്ങൾക്ക് സംഘർഷത്തിനു താത്പര്യമില്ലെന്ന് പറയുന്നത്. കേരളത്തിന്റെ വാദങ്ങൾ പൊളിക്കുന്നനിലയിലാണ് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും ഇതിനുപിന്നിൽ ഒത്തുകളിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനുവേണ്ടി സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറവ് വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നടൻ ജോജു ജോർജ് പങ്കെടുന്ന ഷൂട്ടിംഗ് സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് കോൺഗ്രസ് ഉത്തരവാദിയല്ല. ആ നടനെ കണ്ടാൽ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ തങ്ങളോട് ചോദിക്കരുതെന്നും എന്നാൽ സിനിമാ ചിത്രീകരണങ്ങൾക്കും താരങ്ങൾക്കും കോൺഗ്രസ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടനയിൽ കെപിസിസി പ്രസിഡന്റിനൊപ്പമാണ് താനും. തന്റെ നിലപാടുകൾ നേതൃത്വത്തെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.