വൈക്കം: ചെമ്പ് ബ്രഹ്മമംഗലത്തു നാലംഗ കുടുംബം ആസിഡ് കുടിച്ചു ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ നടുക്കം മാറാതെ നാട്. ഇളയമകൾ രാത്രി അടുത്ത വീട്ടിലെത്തി പറയുന്പോഴാണ് ദുരന്തത്തെക്കുറിച്ചു പുറംലോകം അറിയുന്നത്.
ദുരന്തത്തിൽ മൂത്ത മകളും മരിച്ചും. പിതാവും ഇളയ മകളും മരണാസന്ന നിലയിൽ ആശുപത്രിയിൽ. ബ്രഹ്മമംഗലം കാലായിൽ സുകുമാരന്‍റെ ഭാര്യ സീന(49), മകൾ സൂര്യ(26) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ.
രാത്രി 11ഓടെ ഇളയ മകൾ സുവർണ വീടിനു സമീപത്തു താമസിക്കുന്ന പിതൃ സഹോദരൻ സന്തോഷിന്‍റെ വീട്ടിൽ അവശനിലയിൽ എത്തി വിഷം കഴിച്ചതായി അറിയച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. ബന്ധുക്കളും സമീപവാസികളും വീട്ടിൽ സുകുമാരനും ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുകുമാരന്‍റെ ഭാര്യ സീന വൈകാതെ മരിച്ചു. പിന്നാലെ മൂത്ത മകൾ സൂര്യയും മരിച്ചു. വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനെയും സുവർണയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂലിപ്പണിക്കാരനാണ് സുകുമാരൻ . വീട്ടിലെ റബ്ബർ വെട്ടിയും നാട്ടിലെ മറ്റു പണികളും ചെയ്താണ് സുകുമാരൻ കുടുംബം പുലർത്തിയിരുന്നത്. മകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
മൂത്ത മകൾ സൂര്യയുടെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്നു. സൂര്യയ്ക്കു കോവിഡ് വന്ന് മാറിയ ശേഷം ശാരിക അസ്വസ്ഥതകൾ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമമാകാം മക്കളെ കൂടെ കൂട്ടി ജീവനൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് പോലിസ് കരുതുന്നത്.
- സുഭാഷ് ഗോപി വൈക്കം
ദുരന്തത്തിൽ മൂത്ത മകളും മരിച്ചും. പിതാവും ഇളയ മകളും മരണാസന്ന നിലയിൽ ആശുപത്രിയിൽ. ബ്രഹ്മമംഗലം കാലായിൽ സുകുമാരന്‍റെ ഭാര്യ സീന(49), മകൾ സൂര്യ(26) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ.
രാത്രി 11ഓടെ ഇളയ മകൾ സുവർണ വീടിനു സമീപത്തു താമസിക്കുന്ന പിതൃ സഹോദരൻ സന്തോഷിന്‍റെ വീട്ടിൽ അവശനിലയിൽ എത്തി വിഷം കഴിച്ചതായി അറിയച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. ബന്ധുക്കളും സമീപവാസികളും വീട്ടിൽ സുകുമാരനും ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുകുമാരന്‍റെ ഭാര്യ സീന വൈകാതെ മരിച്ചു. പിന്നാലെ മൂത്ത മകൾ സൂര്യയും മരിച്ചു. വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനെയും സുവർണയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂലിപ്പണിക്കാരനാണ് സുകുമാരൻ . വീട്ടിലെ റബ്ബർ വെട്ടിയും നാട്ടിലെ മറ്റു പണികളും ചെയ്താണ് സുകുമാരൻ കുടുംബം പുലർത്തിയിരുന്നത്. മകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
മൂത്ത മകൾ സൂര്യയുടെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്നു. സൂര്യയ്ക്കു കോവിഡ് വന്ന് മാറിയ ശേഷം ശാരിക അസ്വസ്ഥതകൾ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമമാകാം മക്കളെ കൂടെ കൂട്ടി ജീവനൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് പോലിസ് കരുതുന്നത്.
- സുഭാഷ് ഗോപി വൈക്കം