തിരുവനന്തപുരം: അന്പൂരിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട
എക വ്യക്തിയായിരുന്നു സി.ഡി. തോമസ്. ദുരന്തിന് ഇരുപതു വയസ് ആകുന്പോൾ
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
"" 2001 നവംബർ ഒന്പത്, മകന്റെ വിവാഹനിശ്ചയത്തിന്റെ തലേ ദിവസമായിരുന്നു അന്ന്. വൈകുന്നേരം ആറ് മുതൽ ശക്തമായി മഴ പെയ്തു തുടങ്ങി, അന്പൂരി ഗ്രാമത്തെയാകെ വിറപ്പിക്കുന്ന തരത്തിൽ അതിശക്തമായിരുന്നു അത്.
മനസമ്മതം പ്രമാണിച്ചു ഭാര്യ ലീലാമ്മയുടെ കാഞ്ഞിരപ്പള്ളിയിലുള്ള വീട്ടുകാർ 10 പേർ തലേദിവസം തന്നെ എത്തിയിരുന്നു. പുറത്ത് അതിശക്തമായ മഴ തകർക്കുന്പോൾ ബന്ധുക്കൾക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു ഞങ്ങൾ.
ഭീകരശബ്ദം
അതിഭീകരമായ ഒരു ശബ്ദമായിരുന്നു, ഒരു കടൽ ഇരന്പിയാർത്ത് എത്തുന്ന പോലെ...ഒരു നിമിഷാർധത്തിൽ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു..'' അന്പൂരി ഉരുൾ പൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചിറക്കത്തൊട്ടിയിൽ സി.ഡി തോമസ് ഇരുപതു വർഷങ്ങൾക്കു ശേഷവും ആ ദുരന്തത്തിന്റെ നടുക്കത്തിൽനിന്നു മോചിതനായിട്ടില്ല. അത്രമേൽ നിസഹായമായിപ്പോയ ഒരു നിമിഷത്തിലൂടെയും അദ്ദേഹം അതുവരെ കടന്നു പോയിട്ടില്ല. തൊണ്ട പൊട്ടുന്ന നിലവിളി പോലും ഇരുളോളം വളർന്ന ഭയത്തിൽ മുങ്ങിപ്പോയ ഭീകര നിമിഷം.
വെള്ളവും പാറയും
ഉറ്റവരെ ഒന്നാകെ കവർന്നെടുത്ത ആ സംഭവത്തെക്കുറിച്ച് ഓർക്കുന്പോൾ സി.ഡി. തോമസിന്റെ ഉടലാകെ വിറയ്ക്കും. അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി, രാത്രി 8.45 ഓടെ മലയിടഞ്ഞ് വലിയ ശബ്ദത്തോടെ വെള്ളവും പാറയും മറ്റും ഇരച്ചെത്തുകയായിരുന്നു.
ഈ സമയം ഞാനും എന്റെ അനുജൻ സെബാസ്റ്റ്യനും ഒരു ടീപ്പോയിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തോ ഭീകരമായ സംഭവം നടന്നതായുള്ള ചിന്ത മനസിലൂടെ ഒരു കൊള്ളിയാൻ പോലെ പാഞ്ഞു പോയി. കണ്ണു തുറന്നു നോക്കുന്പോൾ ശരീരം അനക്കാൻ പറ്റാത്ത രീതിയിൽ കഴുത്തൊപ്പം മണ്ണിൽ പുതഞ്ഞ് നിൽകുകയായിരുന്നു.
അലറിവിളിച്ചു
പിന്നീട് ഉച്ചത്തിൽ കരഞ്ഞു വിളിച്ചപ്പോൾ അടുത്ത വീട്ടിലുള്ള മോളി വിളി കേട്ടു. അവർ അലറി വിളിച്ച് ആളെ കൂട്ടി. വൈദ്യുതി ഇല്ലാത്തതിനാൽ ഒന്നും കാണാൻ കഴിയുമായിരുന്നില്ല. എല്ലാം ഇരുട്ടു വിഴുങ്ങി. അതിനിടയിൽ അരണ്ട വെളിച്ചത്തിൽ വെള്ളറട എസ്ഐ ആണെന്നു പറഞ്ഞ് ഒരാൾ എന്റെ അടുത്തു വന്നു തലയിൽ തലോടിക്കൊണ്ടു പറഞ്ഞു ’’ഒന്നും പേടിക്കണ്ട എല്ലാത്തിനും പരിഹാരം ഉണ്ടാകും’’ എന്ന്.
വലിച്ചെടുത്തു
പിന്നീട് സ്ലാബിനിടയിലെ ചെറിയ വിടവീലുടെ പത്തുകാണിയിലുള്ള വയറിംഗ് ജോലിക്കാരനായ ജയൻ കൈകൊണ്ട് മണ്ണ് മാറ്റി സ്ലാബിനടിയിൽനിന്ന് എന്നെ വലിച്ച് എടുക്കുകയായിരുന്നു. ഉടൻതന്നെ എല്ലാവരും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും പരമാവധി ചികിത്സകൾ നൽകുകയും ചെയ്തു. മൂന്നു നാല് ദിവസം കഴിഞ്ഞ് ഓർമ വരുന്പോഴാണ് വീട്ടിലുണ്ടായിരുന്ന ഉറ്റവരും ഉടയവരുമായ എല്ലാവരും നഷ്ടപ്പെട്ട വിവരം അറിയുന്നത്...തോമസിന്റെ വാക്കുകൾ ഇടറിപ്പോയി.
ദുരന്തത്തിന്റെ ഓരോ ഓർമ ദിനമെത്തുന്പോഴും അന്പൂരിയിലെ എല്ലാ കണ്ണുകളും ഇപ്പോൾ സി.ഡി. തോമസിലേക്കു നീളും. മഹാദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഏക വ്യക്തി, കുടുംബം മുഴുവനും ക്ഷണനേരം കൊണ്ട് നഷ്ടപ്പെട്ട ഹതഭാഗ്യൻ. അതെ, ഭാഗ്യവും ദൗർഭാഗ്യവും ചേർന്ന് ഒരേസമയം വേട്ടയാടിയ മനുഷ്യൻ. എല്ലാം ദൈവത്തിൽ അർപ്പിക്കുന്ന ചിറയ്ക്കത്തൊട്ടിയിൽ സി.ഡി തോമസിനെ അടുത്തറിയുന്നവരായി ആരുമുണ്ടാകില്ല.
ആശ്വസിപ്പിക്കാൻ
പൊട്ടിക്കരഞ്ഞിട്ടും മനസ് തണുക്കാതായപ്പോൾ തോമസ് ചിരിച്ചു തുടങ്ങി. ആശ്വസിപ്പിക്കാനെത്തി കണ്ണീരു പൊഴിക്കുന്നവരെ തോമസ് ആശ്വസിപ്പിച്ചു തുടങ്ങി. തോമസിന്റെ അവസ്ഥ അടുത്തറിഞ്ഞ സുഹൃത്തുക്കളാണ് മറ്റൊരു വിവാഹം കഴിക്കാൻ തോമസിനെ നിർബന്ധിച്ചത്. ആദ്യമൊന്നും തോമസിന് മനസ് വഴങ്ങിയില്ല.
പ്രേരണയും സമ്മർദവും മുറുകിയപ്പോൾ തോമസ് സമ്മതം മൂളി. അങ്ങനെയാണ് പേച്ചിപ്പാറ സ്വദേശിനിയായ മേഴ്സിയെ തോമസ് വിവാഹം കഴിച്ചത്. ഉരുൾ പൊട്ടിയ സ്ഥലത്തുതന്നെ പുതിയ വീട് വെച്ച് അവർ പുതിയ ജീവിതം ആരംഭിച്ചു. ദുരന്തത്തെത്തുടർന്ന് രണ്ട് മേജർ ഓപ്പറേഷനും ആറ് മാസത്തോളം വിവിധ ആശുപത്രികളിലെ ചികിത്സയും വേണ്ടി വന്നു ജീവിതത്തിലേക്കു കരകയറാൻ.
ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കൊപ്പം ചെറിയ ആരോഗ്യ പ്രശ്നങ്ങളും ഇപ്പോൾ തോമസിനെ അലട്ടുന്നുണ്ട്. എങ്കിലും ദുരന്തത്തിന് ജീവിതം വിട്ടു നൽകാതെ തോമസ് ഇപ്പോഴും കുട്ടപ്പൂവിൽ റബർ വ്യാപാരം നടത്തി വരികയാണ്.
എക വ്യക്തിയായിരുന്നു സി.ഡി. തോമസ്. ദുരന്തിന് ഇരുപതു വയസ് ആകുന്പോൾ
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
"" 2001 നവംബർ ഒന്പത്, മകന്റെ വിവാഹനിശ്ചയത്തിന്റെ തലേ ദിവസമായിരുന്നു അന്ന്. വൈകുന്നേരം ആറ് മുതൽ ശക്തമായി മഴ പെയ്തു തുടങ്ങി, അന്പൂരി ഗ്രാമത്തെയാകെ വിറപ്പിക്കുന്ന തരത്തിൽ അതിശക്തമായിരുന്നു അത്.
മനസമ്മതം പ്രമാണിച്ചു ഭാര്യ ലീലാമ്മയുടെ കാഞ്ഞിരപ്പള്ളിയിലുള്ള വീട്ടുകാർ 10 പേർ തലേദിവസം തന്നെ എത്തിയിരുന്നു. പുറത്ത് അതിശക്തമായ മഴ തകർക്കുന്പോൾ ബന്ധുക്കൾക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു ഞങ്ങൾ.
ഭീകരശബ്ദം
അതിഭീകരമായ ഒരു ശബ്ദമായിരുന്നു, ഒരു കടൽ ഇരന്പിയാർത്ത് എത്തുന്ന പോലെ...ഒരു നിമിഷാർധത്തിൽ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു..'' അന്പൂരി ഉരുൾ പൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചിറക്കത്തൊട്ടിയിൽ സി.ഡി തോമസ് ഇരുപതു വർഷങ്ങൾക്കു ശേഷവും ആ ദുരന്തത്തിന്റെ നടുക്കത്തിൽനിന്നു മോചിതനായിട്ടില്ല. അത്രമേൽ നിസഹായമായിപ്പോയ ഒരു നിമിഷത്തിലൂടെയും അദ്ദേഹം അതുവരെ കടന്നു പോയിട്ടില്ല. തൊണ്ട പൊട്ടുന്ന നിലവിളി പോലും ഇരുളോളം വളർന്ന ഭയത്തിൽ മുങ്ങിപ്പോയ ഭീകര നിമിഷം.
വെള്ളവും പാറയും
ഉറ്റവരെ ഒന്നാകെ കവർന്നെടുത്ത ആ സംഭവത്തെക്കുറിച്ച് ഓർക്കുന്പോൾ സി.ഡി. തോമസിന്റെ ഉടലാകെ വിറയ്ക്കും. അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി, രാത്രി 8.45 ഓടെ മലയിടഞ്ഞ് വലിയ ശബ്ദത്തോടെ വെള്ളവും പാറയും മറ്റും ഇരച്ചെത്തുകയായിരുന്നു.
ഈ സമയം ഞാനും എന്റെ അനുജൻ സെബാസ്റ്റ്യനും ഒരു ടീപ്പോയിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തോ ഭീകരമായ സംഭവം നടന്നതായുള്ള ചിന്ത മനസിലൂടെ ഒരു കൊള്ളിയാൻ പോലെ പാഞ്ഞു പോയി. കണ്ണു തുറന്നു നോക്കുന്പോൾ ശരീരം അനക്കാൻ പറ്റാത്ത രീതിയിൽ കഴുത്തൊപ്പം മണ്ണിൽ പുതഞ്ഞ് നിൽകുകയായിരുന്നു.
അലറിവിളിച്ചു
പിന്നീട് ഉച്ചത്തിൽ കരഞ്ഞു വിളിച്ചപ്പോൾ അടുത്ത വീട്ടിലുള്ള മോളി വിളി കേട്ടു. അവർ അലറി വിളിച്ച് ആളെ കൂട്ടി. വൈദ്യുതി ഇല്ലാത്തതിനാൽ ഒന്നും കാണാൻ കഴിയുമായിരുന്നില്ല. എല്ലാം ഇരുട്ടു വിഴുങ്ങി. അതിനിടയിൽ അരണ്ട വെളിച്ചത്തിൽ വെള്ളറട എസ്ഐ ആണെന്നു പറഞ്ഞ് ഒരാൾ എന്റെ അടുത്തു വന്നു തലയിൽ തലോടിക്കൊണ്ടു പറഞ്ഞു ’’ഒന്നും പേടിക്കണ്ട എല്ലാത്തിനും പരിഹാരം ഉണ്ടാകും’’ എന്ന്.
വലിച്ചെടുത്തു
പിന്നീട് സ്ലാബിനിടയിലെ ചെറിയ വിടവീലുടെ പത്തുകാണിയിലുള്ള വയറിംഗ് ജോലിക്കാരനായ ജയൻ കൈകൊണ്ട് മണ്ണ് മാറ്റി സ്ലാബിനടിയിൽനിന്ന് എന്നെ വലിച്ച് എടുക്കുകയായിരുന്നു. ഉടൻതന്നെ എല്ലാവരും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും പരമാവധി ചികിത്സകൾ നൽകുകയും ചെയ്തു. മൂന്നു നാല് ദിവസം കഴിഞ്ഞ് ഓർമ വരുന്പോഴാണ് വീട്ടിലുണ്ടായിരുന്ന ഉറ്റവരും ഉടയവരുമായ എല്ലാവരും നഷ്ടപ്പെട്ട വിവരം അറിയുന്നത്...തോമസിന്റെ വാക്കുകൾ ഇടറിപ്പോയി.
ദുരന്തത്തിന്റെ ഓരോ ഓർമ ദിനമെത്തുന്പോഴും അന്പൂരിയിലെ എല്ലാ കണ്ണുകളും ഇപ്പോൾ സി.ഡി. തോമസിലേക്കു നീളും. മഹാദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഏക വ്യക്തി, കുടുംബം മുഴുവനും ക്ഷണനേരം കൊണ്ട് നഷ്ടപ്പെട്ട ഹതഭാഗ്യൻ. അതെ, ഭാഗ്യവും ദൗർഭാഗ്യവും ചേർന്ന് ഒരേസമയം വേട്ടയാടിയ മനുഷ്യൻ. എല്ലാം ദൈവത്തിൽ അർപ്പിക്കുന്ന ചിറയ്ക്കത്തൊട്ടിയിൽ സി.ഡി തോമസിനെ അടുത്തറിയുന്നവരായി ആരുമുണ്ടാകില്ല.
ആശ്വസിപ്പിക്കാൻ
പൊട്ടിക്കരഞ്ഞിട്ടും മനസ് തണുക്കാതായപ്പോൾ തോമസ് ചിരിച്ചു തുടങ്ങി. ആശ്വസിപ്പിക്കാനെത്തി കണ്ണീരു പൊഴിക്കുന്നവരെ തോമസ് ആശ്വസിപ്പിച്ചു തുടങ്ങി. തോമസിന്റെ അവസ്ഥ അടുത്തറിഞ്ഞ സുഹൃത്തുക്കളാണ് മറ്റൊരു വിവാഹം കഴിക്കാൻ തോമസിനെ നിർബന്ധിച്ചത്. ആദ്യമൊന്നും തോമസിന് മനസ് വഴങ്ങിയില്ല.
പ്രേരണയും സമ്മർദവും മുറുകിയപ്പോൾ തോമസ് സമ്മതം മൂളി. അങ്ങനെയാണ് പേച്ചിപ്പാറ സ്വദേശിനിയായ മേഴ്സിയെ തോമസ് വിവാഹം കഴിച്ചത്. ഉരുൾ പൊട്ടിയ സ്ഥലത്തുതന്നെ പുതിയ വീട് വെച്ച് അവർ പുതിയ ജീവിതം ആരംഭിച്ചു. ദുരന്തത്തെത്തുടർന്ന് രണ്ട് മേജർ ഓപ്പറേഷനും ആറ് മാസത്തോളം വിവിധ ആശുപത്രികളിലെ ചികിത്സയും വേണ്ടി വന്നു ജീവിതത്തിലേക്കു കരകയറാൻ.
ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്കൊപ്പം ചെറിയ ആരോഗ്യ പ്രശ്നങ്ങളും ഇപ്പോൾ തോമസിനെ അലട്ടുന്നുണ്ട്. എങ്കിലും ദുരന്തത്തിന് ജീവിതം വിട്ടു നൽകാതെ തോമസ് ഇപ്പോഴും കുട്ടപ്പൂവിൽ റബർ വ്യാപാരം നടത്തി വരികയാണ്.