കണ്ണൂർ: കണ്ണൂര്‍ നെഹര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥി ക്രൂരമായി മര്‍ദനത്തിനിരയായ സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പോലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇവര്‍ക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഒളിവിലായിരുന്നു.
കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമേറ്റത്. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കൈയിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം. മര്‍ദനമേറ്റ് അന്‍ഷാദ് ബോധരഹിതനായിരുന്നു. ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്.
ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പോലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇവര്‍ക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഒളിവിലായിരുന്നു.
കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമേറ്റത്. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കൈയിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം. മര്‍ദനമേറ്റ് അന്‍ഷാദ് ബോധരഹിതനായിരുന്നു. ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്.