ഹൈദരാബാദ്: ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ആഞ്ഞടിച്ച് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു(കെസിആർ). വായിൽ തോന്നിയതു വിളിച്ചു പറഞ്ഞാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബൻഡി സഞ്ജയിന്റെ നാവ് അരിയുമെന്നു കെസിആർ പറഞ്ഞു. നെൽകൃഷി സംബന്ധിച്ച് ബിജെപി അധ്യക്ഷന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
നെൽകൃഷി ചെയ്യാനാവാശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ തെലുങ്കാനയിലെ കർഷകരെ വിഡ്ഢികളാക്കുകയാണെന്നു നെല്ലു സംഭരിക്കുമെന്ന് ഉറപ്പുനല്കി ബിജെപി വെറുതെ പ്രതീക്ഷ നല്കുകയാണെന്നു റാവു കുറ്റപ്പെടുത്തി. തന്നെ ജയിലിലടയ്ക്കുമെന്നാണു സഞ്ജയിന്റെ ഭീഷണിയെന്നും ധൈര്യമുണ്ടെങ്കിൽ അതു കാണട്ടേയെന്നും റാവു വെല്ലുവിളിച്ചു. ഈയിടെ ഹുസുറാബാദ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടിആർഎസിനെ ബിജെപി പരാജയപ്പെടത്തിയിരുന്നു.
നെൽകൃഷി ചെയ്യാനാവാശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ തെലുങ്കാനയിലെ കർഷകരെ വിഡ്ഢികളാക്കുകയാണെന്നു നെല്ലു സംഭരിക്കുമെന്ന് ഉറപ്പുനല്കി ബിജെപി വെറുതെ പ്രതീക്ഷ നല്കുകയാണെന്നു റാവു കുറ്റപ്പെടുത്തി. തന്നെ ജയിലിലടയ്ക്കുമെന്നാണു സഞ്ജയിന്റെ ഭീഷണിയെന്നും ധൈര്യമുണ്ടെങ്കിൽ അതു കാണട്ടേയെന്നും റാവു വെല്ലുവിളിച്ചു. ഈയിടെ ഹുസുറാബാദ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടിആർഎസിനെ ബിജെപി പരാജയപ്പെടത്തിയിരുന്നു.