ദുബായ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തിൽ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് ജയം. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അർധസെഞ്ചുറിയുമായി രോഹിത് ശർമയും കെ.എൽ. രാഹുലും ഇന്ത്യക്ക് വേണ്ടി തിളങ്ങി.
രോഹിത് 37 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 56 റണ്‍സെടുത്തു. 36 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ഇന്ത്യൻ സ്പിന്നർമാർ പിടിച്ചുകെട്ടുകയായിരുന്നു. രവീന്ദ്ര ജഡേജയും ആര്. അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 25 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറര്‍.
സ്റ്റീഫന്‍ ബാര്‍ഡ് (21), മൈക്കല്‍ വാന്‍ ലിംഗെന്‍ (14), ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസ് (12), ജാന്‍ ഫ്രൈലിങ്ക് (15*), റൂബന്‍ ട്രംപല്മാന് (13*) എന്നിവരാണ് വീസിനെ കൂടാതെ നമീബിയന്‍ നിരയില്‍ രണ്ടക്കം കടന്നവർ.
രോഹിത് 37 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 56 റണ്‍സെടുത്തു. 36 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ഇന്ത്യൻ സ്പിന്നർമാർ പിടിച്ചുകെട്ടുകയായിരുന്നു. രവീന്ദ്ര ജഡേജയും ആര്. അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 25 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറര്‍.
സ്റ്റീഫന്‍ ബാര്‍ഡ് (21), മൈക്കല്‍ വാന്‍ ലിംഗെന്‍ (14), ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസ് (12), ജാന്‍ ഫ്രൈലിങ്ക് (15*), റൂബന്‍ ട്രംപല്മാന് (13*) എന്നിവരാണ് വീസിനെ കൂടാതെ നമീബിയന്‍ നിരയില്‍ രണ്ടക്കം കടന്നവർ.