ദുബായ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ നമീബിയയെ ബാറ്റിംഗിന് അയച്ചു. ട്വന്റി20 ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്ലിയുടെ അവസാന മത്സരമാണിത്. വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചാഹർ ആദ്യ ഇലവനിൽ ഇടം പിടിച്ചു.
മത്സരത്തിൽ ജയിച്ചാലും ഇന്ത്യക്കു സെമി ഫൈനലിൽ കടക്കാനാവില്ല. നാലു മത്സരങ്ങളിൽനിന്നു നാലു പോയിന്റ് മാത്രമുള്ള ഇന്ത്യൻ സംഘത്തിനു മുന്നിൽ, ആരാധകർക്കായി ഒരു മികച്ച പ്രകടനം മാത്രമാവും ലക്ഷ്യം. നമീബിയയാകട്ടെ, ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തിയശേഷം മൂന്നു മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് ടീം.
ട്വന്റി20 മത്സരത്തിൽ ഇതുവരെ ഇരുടീമുകളും നേർക്കുനേർ വന്നിട്ടില്ല.
മത്സരത്തിൽ ജയിച്ചാലും ഇന്ത്യക്കു സെമി ഫൈനലിൽ കടക്കാനാവില്ല. നാലു മത്സരങ്ങളിൽനിന്നു നാലു പോയിന്റ് മാത്രമുള്ള ഇന്ത്യൻ സംഘത്തിനു മുന്നിൽ, ആരാധകർക്കായി ഒരു മികച്ച പ്രകടനം മാത്രമാവും ലക്ഷ്യം. നമീബിയയാകട്ടെ, ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തിയശേഷം മൂന്നു മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് ടീം.
ട്വന്റി20 മത്സരത്തിൽ ഇതുവരെ ഇരുടീമുകളും നേർക്കുനേർ വന്നിട്ടില്ല.