തിരുവനന്തപുരം: ഇന്‍സ്പെക്ടര്‍മാര്‍ മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എംഎം പിസ്റ്റള്‍ വാങ്ങുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു.
നിലവില്‍ എക്സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന 32 എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന് കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9എംഎം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശിപാര്‍ശയില്‍ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഓർഡനൻസ് ഫാക്ടറികളിൽ നിന്നുമാകും ഇതു വാങ്ങുക. 9 എംഎം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്സൈസ് വകുപ്പിന് 9 എംഎം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
നിലവില്‍ എക്സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന 32 എംഎം പിസ്റ്റളുകള്‍ കാലഹരണപ്പെട്ടതാണെന്നും ഭാവിയില്‍ ഈ പിസ്റ്റളുകള്‍ക്ക് വേണ്ട തിരകള്‍ ലഭ്യമാകാതെ വരുമെന്നും പിസ്റ്റള്‍ സെലക്ഷന് കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതും നിലവാരവമുള്ളതുമായ 9എംഎം പിസ്റ്റള്‍ ഓട്ടോ വാങ്ങാനുള്ള ശിപാര്‍ശയില്‍ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഓർഡനൻസ് ഫാക്ടറികളിൽ നിന്നുമാകും ഇതു വാങ്ങുക. 9 എംഎം പിസ്റ്റള്‍ ഉപയോഗിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താനും എക്സൈസ് വകുപ്പിന് 9 എംഎം പിസ്റ്റള്‍ വാങ്ങാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പിസ്റ്റളുകള്‍ വാങ്ങുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.