ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ സംഭവത്തിൽ അന്വേഷണം പ്രതീക്ഷിച്ചപോലെയല്ല നീങ്ങുന്നതെന്ന് സുപ്രീംകോടതി. സർക്കാർ കോടതിയിൽ സമർപ്പിച്ച പുതിയ അന്വേഷണ തൽസ്ഥിതി റിപ്പോർട്ടിൽ ഒന്നുമില്ലെന്നും കോടതി വിമർശിച്ചു. ലഖിംപുര്‍ കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനം.
ലഖിംപുര്‍ സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജി ആരാണെന്ന് തങ്ങള്‍ തീരുമാനിക്കും. ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ അറിയിച്ചത്. വെള്ളിയാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഫോറൻസിക് റിപ്പോർട്ടുകൾ വേഗത്തിലാക്കണമെന്ന് പറഞ്ഞത് പാലിച്ചില്ലെന്നും കോടതി വിമർശിച്ചു. കേസിൽ 68 സാക്ഷികളുണ്ട്, അവരുടെ മൊഴി എന്താണെന്ന് റിപ്പോർട്ടിൽ ഇല്ലാതതെന്നും കോടതി ചോദിച്ചു. യുപി സർക്കാരിന്റെ കേസ് അന്വേഷണത്തിലും സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
ലഖിംപുരിലെ മൂന്ന് കേസുകളും കൂട്ടിച്ചേർക്കരുത്. മാധ്യമപ്രവർത്തന്റെയും ബിജെപി പ്രവർത്തകന്റെയും കൊലപാതകം പ്രത്യേകം അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് കർഷകരുടെ കൊലപാതകക്കേസുമായി ചേർക്കരുതെന്നും കോടതി നിർദേശിച്ചു.
മൂന്ന് കേസും പ്രത്യേകം അന്വേഷിക്കുന്നതിൽ എസ്ഐടി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരസ്പരം കൂടിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
എട്ടു പേർ കൊല്ലപ്പെട്ട സംഭവം തികച്ചും നിർഭാഗ്യകരം തന്നെയായാണ് കോടതിക്കും തോന്നുന്നതെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ വേണ്ടവിധത്തിൽ അന്വേഷണം നടക്കുകയോ ശരിയായ രീതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ ചൂണ്ടിക്കാട്ടിയിരുന്നു.
ലഖിംപുര്‍ സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജി ആരാണെന്ന് തങ്ങള്‍ തീരുമാനിക്കും. ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ അറിയിച്ചത്. വെള്ളിയാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഫോറൻസിക് റിപ്പോർട്ടുകൾ വേഗത്തിലാക്കണമെന്ന് പറഞ്ഞത് പാലിച്ചില്ലെന്നും കോടതി വിമർശിച്ചു. കേസിൽ 68 സാക്ഷികളുണ്ട്, അവരുടെ മൊഴി എന്താണെന്ന് റിപ്പോർട്ടിൽ ഇല്ലാതതെന്നും കോടതി ചോദിച്ചു. യുപി സർക്കാരിന്റെ കേസ് അന്വേഷണത്തിലും സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
ലഖിംപുരിലെ മൂന്ന് കേസുകളും കൂട്ടിച്ചേർക്കരുത്. മാധ്യമപ്രവർത്തന്റെയും ബിജെപി പ്രവർത്തകന്റെയും കൊലപാതകം പ്രത്യേകം അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് കർഷകരുടെ കൊലപാതകക്കേസുമായി ചേർക്കരുതെന്നും കോടതി നിർദേശിച്ചു.
മൂന്ന് കേസും പ്രത്യേകം അന്വേഷിക്കുന്നതിൽ എസ്ഐടി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരസ്പരം കൂടിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
എട്ടു പേർ കൊല്ലപ്പെട്ട സംഭവം തികച്ചും നിർഭാഗ്യകരം തന്നെയായാണ് കോടതിക്കും തോന്നുന്നതെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ വേണ്ടവിധത്തിൽ അന്വേഷണം നടക്കുകയോ ശരിയായ രീതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ ചൂണ്ടിക്കാട്ടിയിരുന്നു.