+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലസ് ടു വിദ്യാർഥിനികൾ തമ്മിൽ പ്രണയ തർക്കം: കുത്തേറ്റയാളുടെ കേൾവിശക്തിക്കു തകരാർ

കടുത്തുരുത്തി: കടുത്തുരുത്തി മാങ്ങാടിൽ ഇന്നലെ രാത്രി അയൽവാസിക്കു കുത്തേറ്റതു രണ്ടു വിദ്യാർഥിനികൾ തമ്മിലുള്ള പ്രണയ തർക്കത്തിനൊടുവിലെന്നു സൂചന. പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികള്‍
പ്ലസ് ടു വിദ്യാർഥിനികൾ തമ്മിൽ പ്രണയ തർക്കം: കുത്തേറ്റയാളുടെ കേൾവിശക്തിക്കു തകരാർ
കടുത്തുരുത്തി: കടുത്തുരുത്തി മാങ്ങാടിൽ ഇന്നലെ രാത്രി അയൽവാസിക്കു കുത്തേറ്റതു രണ്ടു വിദ്യാർഥിനികൾ തമ്മിലുള്ള പ്രണയ തർക്കത്തിനൊടുവിലെന്നു സൂചന.

പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ചോദിക്കാനെത്തിയ ആണ്‍ സുഹൃത്തുക്കള്‍ പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ച അയല്‍വാസിയെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ ഇദ്ദേഹത്തിന്‍റെ കേൾവിശക്തിക്കു തകരാറുണ്ടെന്നാണ് റിപ്പോർട്ട്.

രക്ഷപെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കടുത്തുരുത്തി മാങ്ങാടില്‍ ഇന്നലെ രാത്രിയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം മങ്ങാട് പ്ലാച്ചേരിത്തടം സാജുവിന്‍റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഉള്‍പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.

ബഹളം കേട്ട് എത്തിയപ്പോളാണ് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ പരിഷത്ത് ഭവനില്‍ അശോക(54)ന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അശോകന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇദേഹത്തിന്‍റെ കേള്‍വിശക്തിക്കു തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

ഞായറാഴ്ച രാത്രി 9.30ഓടെയാണ് പ്രതികള്‍ ഇവിടെയെത്തിയത്. ഫോണിലൂടെയുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ കാപ്പുംന്തല സ്വദേശിയായ പെണ്‍കുട്ടിയും ചങ്ങനാശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ്‍ സുഹൃത്തുക്കളുമായാണ് മങ്ങാട്ടിലെത്തിയത്.

തുടര്‍ന്നു നടന്ന ബഹളം കേട്ടു വിവരം തിരക്കാനെത്തിയപ്പോളാണ് അശോകനെ നാലംഗ സംഘത്തിലുള്‍പെട്ടവര്‍ കുത്തി വീഴ്ത്തിയത്. ബഹളത്തിനിടെയില്‍ പടക്കം എറിഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.

കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയും കുറച്ചി സ്വദേശികളായ ജിബിന്‍, സുബീഷ് എന്നീ രണ്ട് ആണ്‍ സുഹുത്തുക്കളെയും ഇന്നലെതന്നെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപെട്ട പ്രതികള്‍ ഇവിടെനിന്നു രക്ഷപ്പെടുന്നതിനിടെ കൈലാസപുരം ക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്‍റെ ബൈക്കും എടുത്തുക്കൊണ്ടാണ് പോയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
More in Latest News :