പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു നാലു വയസുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാർട്ടേഴ്സിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതികളുടെ ഏകമകള്‍ സാന്‍വിയയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി ടാങ്കിനുള്ളിൽ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നു സെപ്റ്റിക് ടാങ്കിലാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാർ കണ്ണൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ കുട്ടി മരിക്കുകയായിരുന്നു.
ഒൻപത് അടിയോളം താഴ്ചയുള്ള ടാങ്കിൽ മഴമൂലം വെള്ളം നിറഞ്ഞിരുന്നു. കുട്ടി ടാങ്കിന്റെ സമീപത്തേക്ക് പോയത് വീട്ടുകാർ കണ്ടിരുന്നില്ല. അബദ്ധത്തിൽ കുട്ടി ടാങ്കിൽ വീണതാകാം എന്ന അനുമാനത്തിലാണ് പോലീസ്. സൈനിക ഉദ്യോഗസ്ഥനായ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടി ടാങ്കിനുള്ളിൽ വീണത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നു സെപ്റ്റിക് ടാങ്കിലാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാർ കണ്ണൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ കുട്ടി മരിക്കുകയായിരുന്നു.
ഒൻപത് അടിയോളം താഴ്ചയുള്ള ടാങ്കിൽ മഴമൂലം വെള്ളം നിറഞ്ഞിരുന്നു. കുട്ടി ടാങ്കിന്റെ സമീപത്തേക്ക് പോയത് വീട്ടുകാർ കണ്ടിരുന്നില്ല. അബദ്ധത്തിൽ കുട്ടി ടാങ്കിൽ വീണതാകാം എന്ന അനുമാനത്തിലാണ് പോലീസ്. സൈനിക ഉദ്യോഗസ്ഥനായ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.