+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുല്ലപ്പെരിയാർ മരംമുറി: നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കുന്നതിനു സംസ്ഥാന വനം വകുപ്പ് തമിഴ്നാട് സർക്കാരിനു നൽകിയ ഉത്തവിൻമേൽ നടപടികൾ നിർത്തി
മുല്ലപ്പെരിയാർ മരംമുറി: നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിറങ്ങി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിനു താഴെയുള്ള മരങ്ങൾ മുറിക്കുന്നതിനു സംസ്ഥാന വനം വകുപ്പ് തമിഴ്നാട് സർക്കാരിനു നൽകിയ ഉത്തവിൻമേൽ നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉത്തരവിറങ്ങി. വനം പ്രിൻസിപ്പൽ സെക്രട്ടറിയാണ് മരംമുറിക്കാൻ അനുമതി നൽകിയ ഉത്തരവിന്‍മേൽ തുടർ നടപടി സ്വീകരിക്കാതെ താത്കാലികമായി മാറ്റിവയ്ക്കാൻ ഉത്തരവിറക്കിയത്.

മരം മുറിക്കാൻ കേന്ദ്രത്തിന്‍റെ അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം. നിലവിൽ അനുമതികൾ ലഭിച്ചോ എന്നതിൽ വ്യക്തതയില്ല. ഇക്കാരണത്താൽ നടപടികൾ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയാറായതെന്നാണ് വിവരം. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രസ്താവന ഇറക്കിയിരുന്നു. മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ വിവരം തമിഴ്നാട് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചുവെന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.

കഴിഞ്ഞ ദിവസം തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കിയപ്പോൾ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ വിവരം അറിഞ്ഞതെന്നാണ് വനം മന്ത്രിയുടെ നിലപാട്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മരം മുറിക്ക് അനുമതി നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണെന്നാണ് വിവരം. ഇക്കാര്യം എന്തുകൊണ്ടാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി ടി.കെ. ജോസിനെ അറിയിക്കാതിരുന്നത് എന്നു വ്യക്തമല്ല.
More in Latest News :