തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്നും തീരുമാനം ആഭ്യന്തരവകുപ്പ് അറിഞ്ഞതിന് തെളിവുണ്ടെന്നും സുധാകരൻ പറഞ്ഞു.
സര്‍ക്കാര്‍ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും കേരളത്തിലെ ജനങ്ങള്‍ക്കില്ല. തമിഴ്നാടിന്റെ താല്പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം, മരംമുറി വിഷയത്തിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും അനുമതി നൽകിയതിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണ് ഇത്. ആഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്. വകുപ്പ് മന്ത്രി അറിയാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു.
സര്‍ക്കാര്‍ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും കേരളത്തിലെ ജനങ്ങള്‍ക്കില്ല. തമിഴ്നാടിന്റെ താല്പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം, മരംമുറി വിഷയത്തിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും അനുമതി നൽകിയതിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണ് ഇത്. ആഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്. വകുപ്പ് മന്ത്രി അറിയാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സമൂഹത്തിന് ഗുണകരമല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു.