തിരുവനന്തപുരം: തകർന്നുവീണ വീടിനുള്ളിൽപ്പെട്ട അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരിനഗര്‍ മേലേമങ്കാരത്തുവിള വിജയഭവനില്‍ വിനോദിന്റെ മകന് വൈഷ്ണവാണ് രക്ഷപെട്ടത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൺകട്ടകൊണ്ട് നിർമിച്ച ചുമരും മേൽക്കൂരയുമാണ് തകർന്നുവീണത്. കാലപ്പഴക്കമേറിയ വീട് മഴയിൽ കുതിർന്ന അവസ്ഥയിലായിരുന്നു. വീട് തകരുമ്പോൾ വൈഷ്ണവ് അടുക്കളയോട് ചേർന്ന മുറിയിലായിരുന്നു.
വൈഷ്ണവ് നിന്ന മുറിയുടെ ചുവര് പെട്ടെന്ന് ഇടിയുകയും മേല്‍ക്കൂര താഴേക്കു പതിക്കുകയുമായിരുന്നു. വൈഷ്ണവ് നിന്നിരുന്ന മുറിയുടെ ഒരു വശത്തെ ചുമര് മാത്രമാണ് അവശേഷിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കുട്ടിയെ വിനോദ് ഓടിയെത്തി തടിയും ഓടുമെല്ലാം മാറ്റി പുറത്തെടുക്കുകയായിരുന്നു.
അമ്മ ശകുന്തളയുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ വിനോദും ഭാര്യ അനിതയും മക്കളായ വിനയന്, വിഷ്ണുജിത്ത്, വൈഷ്ണവ് എന്നിവരും താമസിക്കുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മൺകട്ടകൊണ്ട് നിർമിച്ച ചുമരും മേൽക്കൂരയുമാണ് തകർന്നുവീണത്. കാലപ്പഴക്കമേറിയ വീട് മഴയിൽ കുതിർന്ന അവസ്ഥയിലായിരുന്നു. വീട് തകരുമ്പോൾ വൈഷ്ണവ് അടുക്കളയോട് ചേർന്ന മുറിയിലായിരുന്നു.
വൈഷ്ണവ് നിന്ന മുറിയുടെ ചുവര് പെട്ടെന്ന് ഇടിയുകയും മേല്‍ക്കൂര താഴേക്കു പതിക്കുകയുമായിരുന്നു. വൈഷ്ണവ് നിന്നിരുന്ന മുറിയുടെ ഒരു വശത്തെ ചുമര് മാത്രമാണ് അവശേഷിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കുട്ടിയെ വിനോദ് ഓടിയെത്തി തടിയും ഓടുമെല്ലാം മാറ്റി പുറത്തെടുക്കുകയായിരുന്നു.
അമ്മ ശകുന്തളയുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ വിനോദും ഭാര്യ അനിതയും മക്കളായ വിനയന്, വിഷ്ണുജിത്ത്, വൈഷ്ണവ് എന്നിവരും താമസിക്കുന്നത്.