റാംപുർ: ഇന്ത്യയ്ക്കെതിരായ ടി20 ക്രക്കറ്റ് മത്സരത്തിലെ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ യുവാവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം.
റാംപൂരിലെ അസിം നഗറിൽ താമസിക്കുന്ന ഇഷാൻ മിയ എന്നയാളാണ് ഭാര്യ റാബിയ ഷംസിക്കും ഇവരുടെ ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച് ഷംസിയും കുടുംബവും പടക്കം പൊട്ടിക്കുകയും വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയും ചെയ്തുവെന്നും ഇഷാൻ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് റാംപുർ എസ്പി അങ്കിത് മിത്തൽ പറഞ്ഞു. ഇഷാനും ഭാര്യയും നാളുകളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ കുടുംബത്തോടൊപ്പമാണ് താമസം. ഭർത്താവിനെതിരെ റാബിയ സ്ത്രീധന കേസ് ഫയൽ ചെയ്തിട്ടുണ്ട്.
റാംപൂരിലെ അസിം നഗറിൽ താമസിക്കുന്ന ഇഷാൻ മിയ എന്നയാളാണ് ഭാര്യ റാബിയ ഷംസിക്കും ഇവരുടെ ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച് ഷംസിയും കുടുംബവും പടക്കം പൊട്ടിക്കുകയും വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയും ചെയ്തുവെന്നും ഇഷാൻ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് റാംപുർ എസ്പി അങ്കിത് മിത്തൽ പറഞ്ഞു. ഇഷാനും ഭാര്യയും നാളുകളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ കുടുംബത്തോടൊപ്പമാണ് താമസം. ഭർത്താവിനെതിരെ റാബിയ സ്ത്രീധന കേസ് ഫയൽ ചെയ്തിട്ടുണ്ട്.