ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ ജീവനക്കാരുടെ അനാസ്ഥ മൂലം 26കാരി മരിച്ചു. സാഗർ ജില്ലയിലാണ് സംഭവം. പ്രസവവാർഡിലെ ജീവനക്കാർ ദീപാവലി ആഘോഷിക്കാൻ പോയസമയമാണ് യുവതി മരിച്ചത്. ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് യുവതി മരിച്ചത്.
സംഭവത്തിൽ ഒരു നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ജീവനക്കാർ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രസവത്തെ തുടർന്ന് ചില കുത്തിവയ്പ്പുകൾ നൽകിയതിനെ തുടർന്നാണ് ഭാര്യ മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് പരാതി നൽകിയതായി സിറ്റി പോലീസ് സൂപ്രണ്ട് (സിഎസ്പി) രവീന്ദ്ര മിശ്ര പറഞ്ഞു.
സംഭവത്തിൽ ഒരു നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ജീവനക്കാർ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രസവത്തെ തുടർന്ന് ചില കുത്തിവയ്പ്പുകൾ നൽകിയതിനെ തുടർന്നാണ് ഭാര്യ മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് പരാതി നൽകിയതായി സിറ്റി പോലീസ് സൂപ്രണ്ട് (സിഎസ്പി) രവീന്ദ്ര മിശ്ര പറഞ്ഞു.