ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചിട്ടും നിർഭാഗ്യം ദക്ഷിണാഫ്രിക്കയെ പിന്തുടർന്നു. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക ട്വന്റി-20 ലോകകപ്പിൽനിന്നും സെമി കാണാതെ പുറത്തായി.
ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും എട്ട് പോയിന്റ് വീതമായിരുന്നു. ഇതോടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടും ഓസീസും സെമിയിലേക്ക് കടന്നു.
ഇന്ന് നടന്ന സൂപ്പർ പോരാട്ടിൽ ദക്ഷിണാഫ്രിക്ക പത്ത് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സെ നേടാനായുള്ളു.
ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ ജെയ്സണ്‍ റോയിയും (20), ജോസ് ബട്ട്ലറും (26) ഒരുക്കിയത്. അഞ്ചാം ഓവറിൽ ജെയ്സണ്‍ റോയി പരിക്കേറ്റ് പുറത്താകുകായിരുന്നു. പിന്നാലെ എത്തിയ മോയിൻ അലിയും (37) ഇംഗ്ലണ്ട് സ്കോർ മുന്നോട്ട് ചലിപ്പിച്ചു.
ഇംഗ്ലണ്ടിനായി ഡേവിഡ് മലൻ 33 റണ്‍സും ലിവിംഗ്സ്റ്റണ് 28 റണ്‍സും മോർഗൻ 17 റണ്‍സും കൂട്ടിച്ചേർത്തു. എന്നാൽ ഇവർക്ക് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനിയില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ ഹാട്രിക് വിക്കറ്റ് നേടി. പ്രിട്ടോറിയസും ഷംസിയും രണ്ട് വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സ് നേടിയത്.
60 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 94 റണ്‍സെടുത്ത വാൻ ഡെർ ഡ്യൂസന്റെ തകർപ്പൻ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. അർധസെഞ്ചുറി നേടിയ എയ്ഡൻ മാർക്രവും മികച്ച പ്രകടനം കാഴ്ചവച്ചു. 25 പന്തിൽ 52 റണ്‍സുമായി മാർക്രം പുറത്താകാതെ നിന്നു.
തുടക്കത്തിൽ തന്നെ ഹെൻഡ്രിക്സിന്റെ (2 റണ്‍സ്) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡി കോക് 34 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദും മോയിൻ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും എട്ട് പോയിന്റ് വീതമായിരുന്നു. ഇതോടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടും ഓസീസും സെമിയിലേക്ക് കടന്നു.
ഇന്ന് നടന്ന സൂപ്പർ പോരാട്ടിൽ ദക്ഷിണാഫ്രിക്ക പത്ത് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സെ നേടാനായുള്ളു.
ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ ജെയ്സണ്‍ റോയിയും (20), ജോസ് ബട്ട്ലറും (26) ഒരുക്കിയത്. അഞ്ചാം ഓവറിൽ ജെയ്സണ്‍ റോയി പരിക്കേറ്റ് പുറത്താകുകായിരുന്നു. പിന്നാലെ എത്തിയ മോയിൻ അലിയും (37) ഇംഗ്ലണ്ട് സ്കോർ മുന്നോട്ട് ചലിപ്പിച്ചു.
ഇംഗ്ലണ്ടിനായി ഡേവിഡ് മലൻ 33 റണ്‍സും ലിവിംഗ്സ്റ്റണ് 28 റണ്‍സും മോർഗൻ 17 റണ്‍സും കൂട്ടിച്ചേർത്തു. എന്നാൽ ഇവർക്ക് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനിയില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ ഹാട്രിക് വിക്കറ്റ് നേടി. പ്രിട്ടോറിയസും ഷംസിയും രണ്ട് വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സ് നേടിയത്.
60 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 94 റണ്‍സെടുത്ത വാൻ ഡെർ ഡ്യൂസന്റെ തകർപ്പൻ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. അർധസെഞ്ചുറി നേടിയ എയ്ഡൻ മാർക്രവും മികച്ച പ്രകടനം കാഴ്ചവച്ചു. 25 പന്തിൽ 52 റണ്‍സുമായി മാർക്രം പുറത്താകാതെ നിന്നു.
തുടക്കത്തിൽ തന്നെ ഹെൻഡ്രിക്സിന്റെ (2 റണ്‍സ്) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡി കോക് 34 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദും മോയിൻ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.