ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇംഗ്ലണ്ടിന് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സെടുത്തു.
60 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 94 റണ്‍സെടുത്ത വാൻ ഡെർ ഡ്യൂസന്റെ തകർപ്പൻ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. അർധസെഞ്ചുറി നേടിയ എയ്ഡൻ മാർക്രവും മികച്ച പ്രകടനം കാഴ്ചവച്ചു. 25 പന്തിൽ 52 റണ്‍സുമായി മാർക്രം പുറത്താകാതെ നിന്നു.
തുടക്കത്തിൽ തന്നെ ഹെൻഡ്രിക്സിന്റെ (2 റണ്‍സ്) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡി കോക് 34 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദും മോയിൻ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിനെ 131 റണ്‍സിനുള്ളിൽ തളച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് കടക്കാം.
60 പന്തിൽ ആറ് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 94 റണ്‍സെടുത്ത വാൻ ഡെർ ഡ്യൂസന്റെ തകർപ്പൻ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. അർധസെഞ്ചുറി നേടിയ എയ്ഡൻ മാർക്രവും മികച്ച പ്രകടനം കാഴ്ചവച്ചു. 25 പന്തിൽ 52 റണ്‍സുമായി മാർക്രം പുറത്താകാതെ നിന്നു.
തുടക്കത്തിൽ തന്നെ ഹെൻഡ്രിക്സിന്റെ (2 റണ്‍സ്) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡി കോക് 34 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദും മോയിൻ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിനെ 131 റണ്‍സിനുള്ളിൽ തളച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലേക്ക് കടക്കാം.