കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയാണ് റോഡ് ഉപരോധം നടത്തിയതെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.
ഇത് രണ്ടാം തവണയാണ് കേസിൽ ജോസഫിന് ജാമ്യം നിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയും ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, കേസിൽ മറ്റോരാൾ കൂടി പോലീസിന്റെ പിടിയിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനും തൃക്കാക്കര സ്വദേശിയുമായ ഷെരീഫാണ് അറസ്റ്റിലായത്.
പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയാണ് റോഡ് ഉപരോധം നടത്തിയതെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.
ഇത് രണ്ടാം തവണയാണ് കേസിൽ ജോസഫിന് ജാമ്യം നിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയും ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, കേസിൽ മറ്റോരാൾ കൂടി പോലീസിന്റെ പിടിയിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനും തൃക്കാക്കര സ്വദേശിയുമായ ഷെരീഫാണ് അറസ്റ്റിലായത്.