തിരുവന്തപുരം: കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഇറക്കിയ ഡയസ്നോൺ ഉത്തരവ് മാനേജ്മെന്റിന്റേതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡയസ്നോണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം വേണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സമരത്തിനിടെ കൊച്ചിയിൽ ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശമ്പള വർധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം രണ്ടാം ദിനവും തുടരുകയാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും യാത്രക്കാർ പെരുവഴിയിലായി. ദീർഘദൂര യാത്രക്കാരെയാണ് സമരം ഗുരുതരമായി ബാധിച്ചത്.
സമരത്തില്‍ പങ്കെടുക്കാത്ത ജോലിക്കെത്തുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പ്രധാനറൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്കി. ഈ ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി സര്‍വീസ് നടത്താനാണ് ശ്രമം.
അതേസമയം, സമരത്തിനിടെ കൊച്ചിയിൽ ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശമ്പള വർധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം രണ്ടാം ദിനവും തുടരുകയാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും യാത്രക്കാർ പെരുവഴിയിലായി. ദീർഘദൂര യാത്രക്കാരെയാണ് സമരം ഗുരുതരമായി ബാധിച്ചത്.
സമരത്തില്‍ പങ്കെടുക്കാത്ത ജോലിക്കെത്തുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പ്രധാനറൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്കി. ഈ ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി സര്‍വീസ് നടത്താനാണ് ശ്രമം.