തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശരിയായ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയം കൈകാര്യം ചെയ്തതിൽ ശിശു ക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ദത്ത് വിവാദത്തിൽ പ്രിൻസിപ്പിൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും. വീഴ്ച വന്നിട്ടുണ്ടോ നടപടി വേണമോ എന്നത് ഉൾപ്പെടെ ഈ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്ന് അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങാനാണ് തീരുമാനമെന്നും അനുപമ അറിയിച്ചു.
ദത്ത് വിവാദത്തിൽ പ്രിൻസിപ്പിൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും. വീഴ്ച വന്നിട്ടുണ്ടോ നടപടി വേണമോ എന്നത് ഉൾപ്പെടെ ഈ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്ന് അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങാനാണ് തീരുമാനമെന്നും അനുപമ അറിയിച്ചു.