പാറ്റ്ന: മദ്യത്തിനെതിരേ ബോധവത്കരണം ശക്തമാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചന്പാരൻ, ഗോപാൽഗഞ്ച് ജില്ലകളിൽ വ്യാജമദ്യം കഴിച്ച് നിരവധിപ്പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മദ്യദുരന്തത്തിലെ കുറ്റക്കാരെ മുഴുവൻ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നു. സന്പൂർണമദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനം കൂടിയാണു ബിഹാർ. അതേസമയം, മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. ബേട്ടിയില്‍ 15, ഗോപാല്‍ഗഞ്ചില്‍ 11, മുസാഫര്‍പുര്‍, ഹാജിപുര്‍ എന്നിവിടങ്ങളില്‍ ആറു പേര് വീതവുമാണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നു. സന്പൂർണമദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനം കൂടിയാണു ബിഹാർ. അതേസമയം, മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. ബേട്ടിയില്‍ 15, ഗോപാല്‍ഗഞ്ചില്‍ 11, മുസാഫര്‍പുര്‍, ഹാജിപുര്‍ എന്നിവിടങ്ങളില്‍ ആറു പേര് വീതവുമാണ് മരിച്ചത്.