കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിരാഹാര സമരം തുടരുന്ന വിദ്യാര്‍ഥിനി ദീപ പി. മോഹനന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. വിദ്യാര്‍ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടന്ന് തന്നെ തീര്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
ആരോപണ വിധേയനായ അധ്യാപകനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്ക് എന്താണ് തടസമുണ്ടെന്ന് ആരാഞ്ഞിട്ടുണ്ട്. ഇതിന് തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാർഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വകലാശാലയുടെ വിശദീകരണം കിട്ടിയാലുടനെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ആരോപണ വിധേയനായ അധ്യാപകനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്ക് എന്താണ് തടസമുണ്ടെന്ന് ആരാഞ്ഞിട്ടുണ്ട്. ഇതിന് തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാർഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വകലാശാലയുടെ വിശദീകരണം കിട്ടിയാലുടനെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.