ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കടന്നു കയറി കൂടുതൽ ഗ്രാമങ്ങൾ നിർമിക്കാനാണ് ചൈനയുടെ പദ്ധതിയെന്നു നിഗമനം. ചൈന കടന്നുകയറിയതായി അമേരിക്കയുടെ മിലിട്ടറി റിപ്പോർട്ട് പുറത്തുവന്നതാണ് ഇങ്ങനെയൊരു നിഗമനത്തിലേക്കു നയിക്കുന്നത്.
നൂറോളം വീടുകൾ
അമേരിക്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ വന്നത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന നൂറോളം വീടുകൾ ഉൾപ്പെടുന്ന ഗ്രാമം നിർമിച്ചതായി യുഎസ് കോണ്‍ഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന സംഘർഷങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണ്. സംഘർഷ സമയത്തു സൈനികർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് അതിർത്തിയിൽ ഗ്രാമങ്ങൾ നിർമിക്കുന്നതെന്ന് ഈസ്റ്റേണ്‍ ആർമി കമാൻഡ് ചീഫ് ലഫ്. ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ.
നദീതീരത്ത്
അരുണാചൽ പ്രദേശിൽ ചൈന 101 വീടുകളടങ്ങിയ ഗ്രാമം നിർമിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ റിപ്പോർട്ട് വന്നിരുന്നു.
ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമാണമെന്നാണു റിപ്പോർട്ട്. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ഷു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷമായിരിക്കാം ചൈന യഥാർഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്തു വീടുകൾ നിർമിച്ചതെന്നു യുഎസ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്.
2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. മേഖലയിൽ വർഷങ്ങളായി ചൈനയ്ക്കു ചെറിയ സൈനിക ഒൗട്ട് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.
യുഎസ് റിപ്പോർട്ടിലെ പരാമർശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ തള്ളിയിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ട്. എന്നാൽ, അതിർത്തികളിൽ റോഡുകളും പാലങ്ങളും നിർമിക്കുന്നതു കേന്ദ്ര സർക്കാർ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നൂറോളം വീടുകൾ
അമേരിക്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ വന്നത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന നൂറോളം വീടുകൾ ഉൾപ്പെടുന്ന ഗ്രാമം നിർമിച്ചതായി യുഎസ് കോണ്‍ഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന സംഘർഷങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണ്. സംഘർഷ സമയത്തു സൈനികർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് അതിർത്തിയിൽ ഗ്രാമങ്ങൾ നിർമിക്കുന്നതെന്ന് ഈസ്റ്റേണ്‍ ആർമി കമാൻഡ് ചീഫ് ലഫ്. ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ.
നദീതീരത്ത്
അരുണാചൽ പ്രദേശിൽ ചൈന 101 വീടുകളടങ്ങിയ ഗ്രാമം നിർമിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ റിപ്പോർട്ട് വന്നിരുന്നു.
ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമാണമെന്നാണു റിപ്പോർട്ട്. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ഷു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷമായിരിക്കാം ചൈന യഥാർഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്തു വീടുകൾ നിർമിച്ചതെന്നു യുഎസ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്.
2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. മേഖലയിൽ വർഷങ്ങളായി ചൈനയ്ക്കു ചെറിയ സൈനിക ഒൗട്ട് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.
യുഎസ് റിപ്പോർട്ടിലെ പരാമർശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ തള്ളിയിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ട്. എന്നാൽ, അതിർത്തികളിൽ റോഡുകളും പാലങ്ങളും നിർമിക്കുന്നതു കേന്ദ്ര സർക്കാർ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.