തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തിന്റെ രണ്ടാം ദിനവും യാത്രക്കാർ വലഞ്ഞു. ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. എറണാകുളത്ത് സമരം പൂര്‍ണമാണ്.
തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. പാലക്കാട് നിന്നും ഒരു സര്‍വീസും നടത്തിയില്ല. കോഴിക്കോട്ട് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്. സിഐടിയു ഉള്‍പ്പടെ ഒരു സംഘടനയിലെയും ജീവനക്കാര്‍ ജോലിക്കെത്തിയില്ല.
അതേസമയം, സമരത്തില്‍ പങ്കെടുക്കാത്ത ജോലിക്കെത്തുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പ്രധാനറൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്കി. ഈ ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി സര്‍വീസ് നടത്താനാണ് ശ്രമം.
തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. പാലക്കാട് നിന്നും ഒരു സര്‍വീസും നടത്തിയില്ല. കോഴിക്കോട്ട് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്. സിഐടിയു ഉള്‍പ്പടെ ഒരു സംഘടനയിലെയും ജീവനക്കാര്‍ ജോലിക്കെത്തിയില്ല.
അതേസമയം, സമരത്തില്‍ പങ്കെടുക്കാത്ത ജോലിക്കെത്തുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പ്രധാനറൂട്ടുകളിലും അവശ്യമേഖലകളിലേക്കും സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്കി. ഈ ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്കി പരമാവധി സര്‍വീസ് നടത്താനാണ് ശ്രമം.