മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ഇക്കാര്യം താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ആര്യൻ ഖാൻ കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് താൻ അഭ്യർഥിച്ചിരുന്നു. ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതാണ് നല്ലത്. എൻസിബി മുംബൈ ഘടകത്തിന്റെ സോണൽ ഡയറക്ടർ താൻ ആണ്. തന്നെ ഇതുവരെ സ്ഥാനത്തുനിന്നും നീക്കിയിട്ടില്ല.
അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടില്ല. കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു കോടതിയിലെ തന്റെ റിട്ട് ഹർജി. അതിനാൽ ആര്യൻ കേസും സമീർ ഖാൻ കേസും ഡൽഹി എൻസിബിയാണ് അന്വേഷിക്കുന്നത്. ഡൽഹിയിലെയും മുംബൈയിലെയും എൻസിബി ടീമുകൾ ഒന്നിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വണത്തിന്റെ നേതൃത്വത്തിൽനിന്ന് സമീർ വാങ്കഡെയെ മാറ്റിയിരുന്നു. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡൽഹി എൻസിബി സംഘം ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറു കേസുകൾ അന്വേഷിക്കുമെന്ന് എൻസിബി സൗത്ത്-വെസ്റ്റേൺ റീജൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത അശോക് ജയിൻ പറഞ്ഞു.
സമീർ വാങ്കഡെ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കേസിലെ സാക്ഷികളിലൊരാൾ ആരോപിച്ചിരുന്നു. തുടർന്ന് വാങ്കഡെയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവുണ്ടായി. മഹാരാഷ്ട്ര മന്ത്രി നവാക് മാലിക്കും വാങ്കഡെയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകനായ ആര്യനെ ഒക്ടോബർ മൂന്നിന് ആഡംബരനൗകയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആര്യൻ ഖാൻ കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് താൻ അഭ്യർഥിച്ചിരുന്നു. ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതാണ് നല്ലത്. എൻസിബി മുംബൈ ഘടകത്തിന്റെ സോണൽ ഡയറക്ടർ താൻ ആണ്. തന്നെ ഇതുവരെ സ്ഥാനത്തുനിന്നും നീക്കിയിട്ടില്ല.
അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടില്ല. കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു കോടതിയിലെ തന്റെ റിട്ട് ഹർജി. അതിനാൽ ആര്യൻ കേസും സമീർ ഖാൻ കേസും ഡൽഹി എൻസിബിയാണ് അന്വേഷിക്കുന്നത്. ഡൽഹിയിലെയും മുംബൈയിലെയും എൻസിബി ടീമുകൾ ഒന്നിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വണത്തിന്റെ നേതൃത്വത്തിൽനിന്ന് സമീർ വാങ്കഡെയെ മാറ്റിയിരുന്നു. സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡൽഹി എൻസിബി സംഘം ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറു കേസുകൾ അന്വേഷിക്കുമെന്ന് എൻസിബി സൗത്ത്-വെസ്റ്റേൺ റീജൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുത അശോക് ജയിൻ പറഞ്ഞു.
സമീർ വാങ്കഡെ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കേസിലെ സാക്ഷികളിലൊരാൾ ആരോപിച്ചിരുന്നു. തുടർന്ന് വാങ്കഡെയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവുണ്ടായി. മഹാരാഷ്ട്ര മന്ത്രി നവാക് മാലിക്കും വാങ്കഡെയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകനായ ആര്യനെ ഒക്ടോബർ മൂന്നിന് ആഡംബരനൗകയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.