മുംബൈ: ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽനിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ മാറ്റി. എൻസിബി ആസ്ഥാനത്തേയ്ക്കാണ് വാങ്കഡയെ മാറ്റിയിരിക്കുന്നത്. കൈക്കൂലി ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
ആഡംബര കപ്പലിലെ ലഹരിക്കേസ് പ്രത്യേകസംഘം അന്വേഷിക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആഡംബര ലഹരി കേസ് അന്വേഷിക്കുന്നത്. ഇതിനു പുറമേ വാങ്കഡെ അന്വേഷിച്ചിരുന്ന നാല് കേസുകളും സഞ്ജയ് സിംഗിന്റെ സംഘം അന്വേഷിക്കും.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ മോചനത്തിന് വാങ്കഡെയും സംഘവും കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് എന്‍സിബി അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീറിതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആഡംബര കപ്പലിലെ ലഹരിക്കേസ് പ്രത്യേകസംഘം അന്വേഷിക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആഡംബര ലഹരി കേസ് അന്വേഷിക്കുന്നത്. ഇതിനു പുറമേ വാങ്കഡെ അന്വേഷിച്ചിരുന്ന നാല് കേസുകളും സഞ്ജയ് സിംഗിന്റെ സംഘം അന്വേഷിക്കും.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ മോചനത്തിന് വാങ്കഡെയും സംഘവും കൈക്കൂലി ചോദിച്ചുവെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് എന്‍സിബി അന്വേഷണം പ്രഖ്യാപിച്ചത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീറിതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.