തിരുവനന്തപുരം: ഇടതുസർക്കാർ കഴിഞ്ഞ ആറ് വർഷക്കാലം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഒരു പ്രാവശ്യം കുറയ്ക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നതിനിടെയാണ് വിശദീകരണവുമായി മന്ത്രി നേരിട്ടെത്തിയത്.
കേന്ദ്രം ഇന്ധന വില കുറച്ചപ്പോള്‍ കേരളത്തിലും കുറഞ്ഞു. കേരളത്തിന്റെ നികുതി ഘടന കുറവാണ്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇന്ധന നികുതി കൂട്ടിയിട്ടില്ല. പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി ഒരു തവണ കുറയ്ക്കുകയാണ് ചെയ്തത്. ഒരു തവണ പോലും കൂട്ടിയിട്ടില്ല.
കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞപ്പോള്‍ കേന്ദ്രം നികുതി കൂട്ടുകയായിരുന്നു. അര്‍ഹമായ വിഹിതം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്‍കുന്നില്ല. സ്പെഷല്‍ നികുതിയുടെ പേരില്‍ സംസ്ഥാനത്തെ തഴയുകയാണ്. ആകെ വരുന്ന വരുമാനത്തിന്റെ 41 ശതമാനം വരുമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല.
എണ്ണ കമ്പനികളുടെ ലാഭം കോടികളാണ്. വിലകയറ്റത്തിന്റെ പ്രധാനകാരണം ഇന്ധന വില വര്‍ധിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നാണ് ഇന്ധന വില കേന്ദ്രം കുറച്ചത്. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നികുതി പാക്കേജുകൾ നല്കി. കേരളത്തിൽ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
കോവിഡ് കാലത്ത് പലസംസ്ഥാനങ്ങളും നികുതി കൂട്ടി. കേരളത്തില്‍ അതുണ്ടായില്ല. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ മുടക്കിയിട്ടില്ല. വരുമാനമില്ലാത്ത കോവിഡ് കാലത്തും ശമ്പളം മുടക്കിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം ഇന്ധന വില കുറച്ചപ്പോള്‍ കേരളത്തിലും കുറഞ്ഞു. കേരളത്തിന്റെ നികുതി ഘടന കുറവാണ്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇന്ധന നികുതി കൂട്ടിയിട്ടില്ല. പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി ഒരു തവണ കുറയ്ക്കുകയാണ് ചെയ്തത്. ഒരു തവണ പോലും കൂട്ടിയിട്ടില്ല.
കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞപ്പോള്‍ കേന്ദ്രം നികുതി കൂട്ടുകയായിരുന്നു. അര്‍ഹമായ വിഹിതം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്‍കുന്നില്ല. സ്പെഷല്‍ നികുതിയുടെ പേരില്‍ സംസ്ഥാനത്തെ തഴയുകയാണ്. ആകെ വരുന്ന വരുമാനത്തിന്റെ 41 ശതമാനം വരുമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല.
എണ്ണ കമ്പനികളുടെ ലാഭം കോടികളാണ്. വിലകയറ്റത്തിന്റെ പ്രധാനകാരണം ഇന്ധന വില വര്‍ധിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നാണ് ഇന്ധന വില കേന്ദ്രം കുറച്ചത്. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നികുതി പാക്കേജുകൾ നല്കി. കേരളത്തിൽ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
കോവിഡ് കാലത്ത് പലസംസ്ഥാനങ്ങളും നികുതി കൂട്ടി. കേരളത്തില്‍ അതുണ്ടായില്ല. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ മുടക്കിയിട്ടില്ല. വരുമാനമില്ലാത്ത കോവിഡ് കാലത്തും ശമ്പളം മുടക്കിയില്ലെന്നും മന്ത്രി വ്യക്തമാക്കി.