തിരുവനന്തപുരം: കുഞ്ഞിനെ മാതാവിന്റെ അനുമതിയില്ലാതെ ദത്തു നൽകിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ ഇന്ന് നടത്തിയ സിറ്റിംഗിൽ അനുപമയുടെ മാതാപിതാക്കൾ ഹാജരായില്ല.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരാകില്ലെന്ന് മാതാപിതാക്കൾ കമ്മീഷനെ രേഖാമൂലം അറിയിച്ചു. അനുപമയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് നിശ്ചയിച്ചിരുന്നത്.
കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിന് പ്രതീക്ഷ കോടതിയിൽ മാത്രമാണെന്ന് അനുപമ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരാകില്ലെന്ന് മാതാപിതാക്കൾ കമ്മീഷനെ രേഖാമൂലം അറിയിച്ചു. അനുപമയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് നിശ്ചയിച്ചിരുന്നത്.
കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിന് പ്രതീക്ഷ കോടതിയിൽ മാത്രമാണെന്ന് അനുപമ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.