ചണ്ഡിഗഡ്: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ ഇന്ത്യ-പാക് അതിർത്തിക്കടുത്ത് ടിഫിൻ ബോക്സ് ബോംബ് കണ്ടെത്തി. ദിപാവലി ദിവസം വൈകുന്നേരം വയലിലാണ് ടിഫിൻ ബോക്സിൽ നിറച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
ജലാലാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ച അലി കെ ഗ്രാമത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ജലാലാബാദ് സ്ഫോടനക്കേസിലെ പ്രതി ഗോര എന്നറിയപ്പെടുന്ന രഞ്ജിത് സിംഗിന് അഭയവും നിയമസഹായങ്ങളും ചെയ്തുകൊടുത്തവരെയാണ് ലുധിയാന പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. നേരത്തെ രഞ്ജിത് സിംഗും അറസ്റ്റിലായിരുന്നു. മൂവരിൽനിന്നുമായി രണ്ട് പെൻഡ്രൈവ്, 1.15 ലക്ഷം രൂപ ടിഫിൻ ബോംബ് എന്നിവ കണ്ടെത്തി.
ജലാലാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ച അലി കെ ഗ്രാമത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ജലാലാബാദ് സ്ഫോടനക്കേസിലെ പ്രതി ഗോര എന്നറിയപ്പെടുന്ന രഞ്ജിത് സിംഗിന് അഭയവും നിയമസഹായങ്ങളും ചെയ്തുകൊടുത്തവരെയാണ് ലുധിയാന പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. നേരത്തെ രഞ്ജിത് സിംഗും അറസ്റ്റിലായിരുന്നു. മൂവരിൽനിന്നുമായി രണ്ട് പെൻഡ്രൈവ്, 1.15 ലക്ഷം രൂപ ടിഫിൻ ബോംബ് എന്നിവ കണ്ടെത്തി.