മെൽബണ്‍: ഇന്ത്യ മുൻ അണ്ടർ 19 നായകൻ ഉന്മുക് ചന്ദ് ഓസ്ട്രേലിയയിലെ ട്വന്റി-20 ലീഗായ ബിഗ് ബാഷിൽ കളിക്കും. 28 വയസുകാരനായ താരം മെൽബണ്‍ റെനഗേഡ്സുമായിട്ടാണ് കരാറിൽ ഒപ്പിട്ടത്. ഓസ്ട്രേലിയയുടെ ഏകദിന-ട്വന്റി-20 നായകൻ ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമാണ് റെനഗേഡ്സ്.
ഇന്ത്യയുടെ ഭാവി താരമെന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ട ചന്ദ് ഇടക്കാലത്ത് മങ്ങിയ ഫോമിനെ തുടർന്ന് പിന്തള്ളപ്പെടുകയായിരുന്നു. അണ്ടർ 19 ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച താരത്തെ വിരാട് കോഹ്ലിയുടെ പിൻഗാമിയെന്നാണ് ആദ്യകാലത്ത് വാഴ്ത്തപ്പെട്ടത്.
ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായും ഐപിഎല്ലിൽ മൂന്ന് ടീമിനായും (രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്) കളിച്ച താരം പിന്നീട് ഫോം നഷ്ടപ്പെട്ടതോടെ തഴയപ്പെട്ടു. ഡൽഹി തഴഞ്ഞതോടെ ഉത്തരാഖണ്ഡിനായി കളിച്ചെങ്കിലും ഒരു വർഷത്തിന് ശേഷം ടീം വിട്ടു.
പിന്നീട് അവസരം കുറഞ്ഞതോടെ 28-ാം വയസിൽ വിരമിച്ച് കൂടുതൽ അവസരങ്ങൾ തേടി അമേരിക്കയിലേക്ക് മാറി. അമേരിക്കൻ ലീഗിൽ സിലിക്കണ്‍ വാലിയുടെ നായകനായിരുന്ന ചന്ദ് ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിൽ എത്തിച്ചു. പിന്നാലെയാണ് ബിഗ് ബാഷിലും അവസരം ലഭിച്ചത്.
ഇന്ത്യയുടെ ഭാവി താരമെന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ട ചന്ദ് ഇടക്കാലത്ത് മങ്ങിയ ഫോമിനെ തുടർന്ന് പിന്തള്ളപ്പെടുകയായിരുന്നു. അണ്ടർ 19 ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച താരത്തെ വിരാട് കോഹ്ലിയുടെ പിൻഗാമിയെന്നാണ് ആദ്യകാലത്ത് വാഴ്ത്തപ്പെട്ടത്.
ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായും ഐപിഎല്ലിൽ മൂന്ന് ടീമിനായും (രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്) കളിച്ച താരം പിന്നീട് ഫോം നഷ്ടപ്പെട്ടതോടെ തഴയപ്പെട്ടു. ഡൽഹി തഴഞ്ഞതോടെ ഉത്തരാഖണ്ഡിനായി കളിച്ചെങ്കിലും ഒരു വർഷത്തിന് ശേഷം ടീം വിട്ടു.
പിന്നീട് അവസരം കുറഞ്ഞതോടെ 28-ാം വയസിൽ വിരമിച്ച് കൂടുതൽ അവസരങ്ങൾ തേടി അമേരിക്കയിലേക്ക് മാറി. അമേരിക്കൻ ലീഗിൽ സിലിക്കണ്‍ വാലിയുടെ നായകനായിരുന്ന ചന്ദ് ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിൽ എത്തിച്ചു. പിന്നാലെയാണ് ബിഗ് ബാഷിലും അവസരം ലഭിച്ചത്.