ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഹരിയാനയും നികുതി കുറച്ചു. പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് കുറച്ചത്.
നേരത്തേ, ഇന്ധനനികുതി ഉത്തർപ്രദേശും വെട്ടിക്കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന ആസാം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിൽ മൂല്യവർധിത നികുതി ഏറ്റവും കൂടുതൽ കുറച്ചത് യുപിയാണ്. രണ്ട് ഇന്ധനത്തിന്റെയും മൂല്യവർധിത നികുതിയിൽ (വാറ്റ്) 12 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ യോഗിയുടെ യുപിയിൽ പെട്രോളിന് ഏകദേശം 20 രൂപയുടേയും ഡീസലിന് 22 രൂപയുടേയും കുറവ് വരും.
മൂന്നു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വോട്ടർമാരെ കൈയിലെടുക്കാനുള്ള യോഗിയുടെ തന്ത്രമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തിരിച്ചടിയും പെട്രോൾ, ഡീസൽ വിലക്കുറവിന് കാരണമായി. കർഷക പ്രതിഷേധം തണുപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇന്ധന വില കുറയ്ക്കുക എന്നത്.
നേരത്തേ, ഇന്ധനനികുതി ഉത്തർപ്രദേശും വെട്ടിക്കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന ആസാം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളും ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിൽ മൂല്യവർധിത നികുതി ഏറ്റവും കൂടുതൽ കുറച്ചത് യുപിയാണ്. രണ്ട് ഇന്ധനത്തിന്റെയും മൂല്യവർധിത നികുതിയിൽ (വാറ്റ്) 12 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ യോഗിയുടെ യുപിയിൽ പെട്രോളിന് ഏകദേശം 20 രൂപയുടേയും ഡീസലിന് 22 രൂപയുടേയും കുറവ് വരും.
മൂന്നു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വോട്ടർമാരെ കൈയിലെടുക്കാനുള്ള യോഗിയുടെ തന്ത്രമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തിരിച്ചടിയും പെട്രോൾ, ഡീസൽ വിലക്കുറവിന് കാരണമായി. കർഷക പ്രതിഷേധം തണുപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇന്ധന വില കുറയ്ക്കുക എന്നത്.