പാലക്കാട്: അട്ടപ്പാടി മേഖലയിൽ വീണ്ടും ഒറ്റയാൻ നാട്ടിലിറങ്ങി. പാലൂരിലെ ജനവാസ മേഖലയിൽ കഴിഞ്ഞ രാത്രിയാണ് ആനയിറങ്ങിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ ആനയെ വാഹനത്തിന്റെ ഹോണ്‍ മുഴക്കി തിരിച്ചയയ്ക്കാൻ ശ്രമിച്ചു. എന്നാൽ ആന വാഹനത്തിന് നേരെ പാഞ്ഞടുത്തത് പരിഭ്രാന്തിയുണ്ടാക്കി. ഒടുവിൽ മണിക്കൂറുകൾ പണിപ്പെട്ടാണ് ആനയെ കാട്ടിൽ കയറ്റിവിട്ടത്.
കഴിഞ്ഞ ദിവസവും ഒറ്റയാൻ നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്നു. നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രിയും ജനവാസ മേഖലയിൽ എത്തിയത്.
ഒരു വർഷത്തിനിടെ അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒൻപത് പേർ മരിച്ചുവെന്നാണ് കണക്കുകൾ. ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ വീണ്ടും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസവും ഒറ്റയാൻ നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്നു. നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രിയും ജനവാസ മേഖലയിൽ എത്തിയത്.
ഒരു വർഷത്തിനിടെ അട്ടപ്പാടി മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒൻപത് പേർ മരിച്ചുവെന്നാണ് കണക്കുകൾ. ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ വീണ്ടും ആവശ്യപ്പെട്ടു.