തിരുവനന്തപുരം: നിസാമുദീന്‍-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച വനിതാ യാത്രക്കാരെ ബോധംകെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. ട്രെയിനിലെ വ്യത്യസ്ത കോച്ചുകളില്‍ സഞ്ചരിച്ച മൂന്നു പേരാണ് മോഷണത്തിന് ഇരയായത്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ അജ്ഞലി, തമിഴ്നാട് സ്വദേശിനി കൗസല്യ എന്നിവര്‍ക്കാണ് പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടത്. തമിഴ്നാട്ടിലെ സേലത്തു നിന്നും ആലുവയിലേക്കു വരികയായിരുന്നു കൗസല്യ. അബോധാവസ്ഥയിലായിരുന്ന ഇവരെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.
വിജയലക്ഷ്മിയുടെയും അജ്ഞലിയുടെയും കൈവശമുണ്ടായിരുന്ന 6.27 ലക്ഷം രൂപയുടെ സ്വര്‍ണവും ഫോണും നഷ്ടമായി. കൗസല്യയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണാണ് മോഷണം പോയത്.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഇവര്‍. തങ്ങള്‍ ആരുടെയും പക്കല്‍ നിന്നും ഭക്ഷണവസ്തുക്കള്‍ കഴിച്ചില്ലെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. സ്പ്രേ പോലുള്ള എന്തെങ്കിലും വസ്തു ഉപയോഗിച്ചാകാം ഇവരുടെ ബോധംകെടുത്തിയതെന്ന സംശയത്തിലാണ് പോലീസ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നും കായംകുളത്തേക്ക് വരികയായിരുന്ന തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ അജ്ഞലി, തമിഴ്നാട് സ്വദേശിനി കൗസല്യ എന്നിവര്‍ക്കാണ് പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടത്. തമിഴ്നാട്ടിലെ സേലത്തു നിന്നും ആലുവയിലേക്കു വരികയായിരുന്നു കൗസല്യ. അബോധാവസ്ഥയിലായിരുന്ന ഇവരെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.
വിജയലക്ഷ്മിയുടെയും അജ്ഞലിയുടെയും കൈവശമുണ്ടായിരുന്ന 6.27 ലക്ഷം രൂപയുടെ സ്വര്‍ണവും ഫോണും നഷ്ടമായി. കൗസല്യയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണാണ് മോഷണം പോയത്.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഇവര്‍. തങ്ങള്‍ ആരുടെയും പക്കല്‍ നിന്നും ഭക്ഷണവസ്തുക്കള്‍ കഴിച്ചില്ലെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. സ്പ്രേ പോലുള്ള എന്തെങ്കിലും വസ്തു ഉപയോഗിച്ചാകാം ഇവരുടെ ബോധംകെടുത്തിയതെന്ന സംശയത്തിലാണ് പോലീസ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.