ഗോഹട്ടി: ആസാമില്‍ വ്യാജരേഖകളുമായി 26 മ്യാന്മര് പൗരന്മാര് അറസ്റ്റില്‍. ഗോഹട്ടിയിലെ റെഹാബരിയിലുള്ള ലോഡ്ജില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവരില്‍ 10 സ്ത്രികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഏഴ് പേര് കൗമാരക്കാരാണ്. ബാക്കിയുള്ളവര്‍ 20നും 28 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്.
പടിഞ്ഞാറന്‍ മ്യാന്മറിലെ ചിന് സംസ്ഥാനത്തിലുള്ള ഫലാം ജില്ലയില്‍ നിന്നുള്ളവരാണിവര്‍. ഡല്‍ഹിയില്‍ പഠിക്കുന്നതിനായാണ് തങ്ങള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോടു പറഞ്ഞു.
ഇവരില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ കണ്ടെത്തി. മിസോറാമില്‍ നിന്നുമാണ് ഈ രേഖകള്‍ സംഘടിപ്പിച്ചതെന്ന് ഇവര്‍ പോലീസിനോടു സമ്മതിച്ചു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ 10 സ്ത്രികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഏഴ് പേര് കൗമാരക്കാരാണ്. ബാക്കിയുള്ളവര്‍ 20നും 28 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്.
പടിഞ്ഞാറന്‍ മ്യാന്മറിലെ ചിന് സംസ്ഥാനത്തിലുള്ള ഫലാം ജില്ലയില്‍ നിന്നുള്ളവരാണിവര്‍. ഡല്‍ഹിയില്‍ പഠിക്കുന്നതിനായാണ് തങ്ങള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോടു പറഞ്ഞു.
ഇവരില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ കണ്ടെത്തി. മിസോറാമില്‍ നിന്നുമാണ് ഈ രേഖകള്‍ സംഘടിപ്പിച്ചതെന്ന് ഇവര്‍ പോലീസിനോടു സമ്മതിച്ചു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.