+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിൻവലിച്ചു; കോളജുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ഡൗണും പിൻവലി
കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിൻവലിച്ചു; കോളജുകളും തുറക്കുന്നു
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച ചേ‍ർന്ന കോവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ദിവസവും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയായിരുന്നു കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. അതോടൊപ്പം ഞായറാഴ്ചകളിലെ ലോക്ഡൗണും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ അറിയിച്ചു.

അതോടൊപ്പം, സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു. അവസാന വർഷ വിദ്യാർഥികൾക്കാണ് ക്ലാസുകളുണ്ടാകുക.

ബയോബബിൾ മാതൃകയിൽ വേണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും. അതിൽ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ വാക്സിൻ എടുക്കാത്തവരുണ്ടെങ്കിൽ അവർ ഈ ആഴ്ച തന്നെ വാക്സിൻ സ്വീകരിക്കണം.

അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളിടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
More in Latest News :